ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അലയമണ്‍ സ്വദേശി രമണനെയാണ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തത്. രാമണനൊപ്പം താമസിച്ചുവന്ന 22 കാരിയായ സൂര്യയാണ് ജീവനൊടുക്കിയത്. ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആൺസുഹൃത്തായ രമണനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന്‍ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
