<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 23 Aug 2026 00:31:28 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/india-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 1700 ടൺ ഇരുമ്പ് അയിര്; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡും നേവിയും]]></title>
            <link>https://www.asianetnews.com/india-news/panama-flagged-cargo-ship-sinks-off-odisha-coast-articleshow-5a6hxsx</link>
            <guid isPermaLink="true">https://www.asianetnews.com/india-news/panama-flagged-cargo-ship-sinks-off-odisha-coast-articleshow-5a6hxsx</guid>
            <pubDate>Sat, 22 Aug 2026 23:26:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാത്രി 10:30നാണ് ഇരുമ്പ് അയിരുമായി പോയ കപ്പൽ അപകടത്തിൽപെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n9sb40v5mg0ye4phmq0e18,imgname-gfc41430753d4e4d424a28fa1192d9d9f8ee4063b9ad176945be38fb10cc----engin-akyurt----pixabay-1787421305984.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭുവനേശ്വ&zwj;ർ: ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിൽനിന്ന് ഇരുമ്പ് അയിരുമായി ചൈനയിലേക്ക് തിരിച്ച കപ്പലാണ് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപെട്ടത്. ഒഡീഷൻ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. പനാമ പതാക വഹിച്ച എംവി ഓഷ്യൻ വിന്നർ എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഇന്ത്യൻ നേവിയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്. 1700 ടൺ ഇരുമ്പ് അയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരാണ്. മൂന്നുപേർ മ്യാന്മാറിൽ നിന്ന് ഉള്ളവരും ഒരാൾ ബം​ഗ്ലാദേശിയുമാണ്. എത്ര ജീവനക്കാര രക്ഷപ്പെടുത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് മുതി&zwj;ർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്നുപേരെ രക്ഷിച്ചു എന്ന് റിപ്പോർട്ടുണ്ട്.&lt;/p&gt;&lt;p&gt;കോസ്റ്റ് ​ഗാർഡിൻ്റെ വരദ്, അൻമോൾ കപ്പലുകൾ രക്ഷാപ്രവ&zwj;ർത്തനത്തിനായി വിന്യസിച്ചു. മറ്റൊരു കപ്പലായ വിജിത്തും സംഭവസ്ഥലത്തേക്ക് എത്തും.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/panama-flagged-cargo-ship-sinks-off-odisha-coast-articleshow-5a6hxsx"/>
        </item>
        <item>
            <title><![CDATA[അവകാശങ്ങൾക്ക് വേണ്ടി പോരാടണം, പുരുഷമേധാവിത്വം തകർക്കണം; പൂനെയിൽ 'ഛാത്രോം കീ ​ഗൂഞ്ചി'ൽ വിദ്യാർത്ഥിനികളോട് സംവദിച്ച് രാഹുൽ ​ഗാന്ധി]]></title>
            <link>https://www.asianetnews.com/india-news/rahul-gandhi-interacts-with-female-students-at-the-chhatron-ki-goonj-event-in-pune-articleshow-xvposrp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rahul-gandhi-interacts-with-female-students-at-the-chhatron-ki-goonj-event-in-pune-articleshow-xvposrp</guid>
            <pubDate>Sun, 23 Aug 2026 00:01:23 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്&zwj;ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nbt36yd29dxnd77wk74byp,imgname-mixcollage-23-aug-2026-12-00-am-6648-1787423427806.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസ്സിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയിൽ ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്&zwj;ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.&lt;/p&gt;&lt;p&gt;ഇതിനിടെ പൂനെയിലെ കോളേജിൽ എബിവിപി എൻ എസ് യു ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നൽകിയിരുന്നു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പണംകൊടുത്ത് പരിപാടിക്കെത്തിക്കുന്നു എന്നാരോപിച്ച ബിജെപി, കോണ്&zwj;ഗ്രസ് പ്രവർത്തകന്റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/rahul-gandhi-interacts-with-female-students-at-the-chhatron-ki-goonj-event-in-pune-articleshow-xvposrp"/>
        </item>
        <item>
            <title><![CDATA[ദില്ലിയിൽ ആശങ്കയായി എച്ച്1എൻ1 ബാധിതരുടെ എണ്ണത്തിൽ വർധനവ്, ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 ​രോ​ഗബാധിതർ]]></title>
            <link>https://www.asianetnews.com/india-news/rise-in-h1n1-cases-causes-concern-in-delhi-articleshow-gi49mog</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rise-in-h1n1-cases-causes-concern-in-delhi-articleshow-gi49mog</guid>
            <pubDate>Sat, 22 Aug 2026 20:48:54 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറുകള്&zwj;ക്കുള്&zwj;ക്കിടെ ദില്ലിയില്&zwj; 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n0pqm8zpma2cfax9a33h66,imgname-mixcollage-22-aug-2026-08-46-pm-2019-1787411783304.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയില്&zwj; എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ദില്ലിയില്&zwj; കടുത്ത ജാഗ്രത നിര്&zwj;ദ്ദേശം നല്&zwj;കിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ആറിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറുകള്&zwj;ക്കുള്&zwj;ക്കിടെ ദില്ലിയില്&zwj; 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/rise-in-h1n1-cases-causes-concern-in-delhi-articleshow-gi49mog"/>
        </item>
        <item>
            <title><![CDATA[രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം]]></title>
            <link>https://www.asianetnews.com/india-news/single-day-surge-114-new-h1n1-cases-reported-union-health-ministry-issues-advisory-articleshow-dt3docn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/single-day-surge-114-new-h1n1-cases-reported-union-health-ministry-issues-advisory-articleshow-dt3docn</guid>
            <pubDate>Sat, 22 Aug 2026 19:04:57 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ ഒറ്റദിവസം 114 പുതിയ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 1777 ആയി. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dehmxscnhb2f6cn2mb76yytt,imgname-pjimage--2--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗപ്പകർച്ച തടയുന്നതിനായി തിരക്കുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/single-day-surge-114-new-h1n1-cases-reported-union-health-ministry-issues-advisory-articleshow-dt3docn"/>
        </item>
        <item>
            <title><![CDATA[ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; സന്ദർശനം നീട്ടിവെച്ചെന്ന് സൂചന]]></title>
            <link>https://www.asianetnews.com/india-news/uncertainty-surrounds-tarique-rahman-visit-to-india-articleshow-ygwit5f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/uncertainty-surrounds-tarique-rahman-visit-to-india-articleshow-ygwit5f</guid>
            <pubDate>Sat, 22 Aug 2026 16:04:41 +0530</pubDate>
            <description><![CDATA[&lt;p&gt;ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khqdhr3jqar5s5p0tnpet1r4,imgname-tariq-rahman-1771386232946.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് താരിഖ് റഹ്മാൻ ദില്ലിയിലെത്തുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. ബം​ഗ്ലാദേശ് പ്രധാനമന്ത്രി വരുന്നതിനാൽ ചെയ്ഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഒഴിവാക്കുന്നതായുള്ള രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പ് വലിയ ചർച്ചയായിരുന്നു. ഇന്നലെ വൈകിട്ട് വാർത്താക്കുറിപ്പ് രാഷ്ട്രപതി ഭവൻ പിൻവലിച്ചു. സന്ദർശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി. ഷെയ്ക് ഹസീനയെ കൈമാറണം എന്ന ആവശ്യത്തിൽ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കണം എന്ന് വ്യക്തമാക്കി രണ്ടും കൂട്ടിക്കെട്ടാനുള്ള നീക്കവും ബം​ഗ്ലാദേശ് നടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/uncertainty-surrounds-tarique-rahman-visit-to-india-articleshow-ygwit5f"/>
        </item>
        <item>
            <title><![CDATA['വന്ദേമാതരം' സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി, രാജ്യവ്യാപക പ്രചാരണത്തിനും തീരുമാനം; കോൺഗ്രസിന് വിമർശനം]]></title>
            <link>https://www.asianetnews.com/india-news/bjp-passes-resolution-to-protect-vande-mataram-announces-nationwide-campaign-against-congress-policy-articleshow-rbab5g0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-passes-resolution-to-protect-vande-mataram-announces-nationwide-campaign-against-congress-policy-articleshow-rbab5g0</guid>
            <pubDate>Sat, 22 Aug 2026 15:50:54 +0530</pubDate>
            <description><![CDATA[&lt;p&gt;വന്ദേമാതരം സംരക്ഷിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി പ്രത്യേക പ്രമേയം പാസാക്കി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ബിജെപി, രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mfs6x5yyreg20evax15hbz,imgname-bjp-1787394038693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി ബി ജെ പി ദേശീയ നിർവാഹക സമിതി യോഗം. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ ബി ജെ പി യോഗം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയ ബി ജെ പി, ദേശീയ ഗീതത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ദേശീയതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ബി ജെ പി തീരുമാനിച്ചു. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുകയാണ് ലക്ഷ്യം. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും ആദരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പാർട്ടി പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-passes-resolution-to-protect-vande-mataram-announces-nationwide-campaign-against-congress-policy-articleshow-rbab5g0"/>
        </item>
        <item>
            <title><![CDATA['നിയമസഭയെ സിനിമാ സെറ്റാക്കി, വിജയ് പഞ്ച് ഡയലോഗ് അടിക്കുകയാണ്'; വിമർശിച്ച് എം കെ സ്റ്റാലിൻ]]></title>
            <link>https://www.asianetnews.com/india-news/mk-stalin-criticism-against-tamilnadu-cm-c-joseph-vijay-during-dmk-meeting-articleshow-8tqsllc</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mk-stalin-criticism-against-tamilnadu-cm-c-joseph-vijay-during-dmk-meeting-articleshow-8tqsllc</guid>
            <pubDate>Sat, 22 Aug 2026 14:41:56 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്&zwnj;നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്നും 'പഞ്ച് ഡയലോഗുകൾ' പറയുകയാണെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbsmzc9c521r6vpcymdhxq,imgname-m-k-stalin-against-vijay-1787389858796.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്&zwnj;നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വിജയ് സഭയിൽ 'പഞ്ച് ഡയലോഗുകൾ' അടിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെ സർക്കാർ മുമ്പ് കൊണ്ടുവന്ന പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് സ്റ്റാലിൻ്റെ വിമർശനം.&lt;/p&gt;&lt;p&gt;&quot;ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങൾ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം പേര് മാറ്റുന്ന തിരക്കിലാണ്. നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെ കണ്ട് പഞ്ച് ഡയലോഗുകൾ പറയുകയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നവരാണ്&quot; - സ്റ്റാലിൻ പറഞ്ഞു.&lt;/p&gt;&lt;p&gt;പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ തോൽക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തോൽവിക്ക് ഒരു കാരണം പാർട്ടി ഭാരവാഹികളുടെ പ്രവർത്തനം കൂടിയാണ്. തെറ്റുകൾ പരസ്യമായി അംഗീകരിക്കണം. ഒരാൾ ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് 75 വർഷം പഴക്കമുള്ള പാർട്ടിയാണ്. ഓരോ മണ്ഡലത്തിലെയും സാഹചര്യം പരിശോധിച്ച് ആളുകളെ മാറ്റുന്നതിന് പകരം, സമഗ്രമായ താൻ വിലയിരുത്തലാണ് നടത്തിയതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.&lt;/p&gt;&lt;p&gt;ശനിയാഴ്ച ചേർന്ന ഡിഎംകെ എക്സിക്യൂട്ടീവ് യോഗം പാർട്ടിയിൽ യുവാക്കളുടെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പല പാർട്ടി പദവികൾക്കും പ്രായപരിധിയും കാലാവധിയും നിശ്ചയിച്ച് പ്രമേയം പാസാക്കി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/mk-stalin-criticism-against-tamilnadu-cm-c-joseph-vijay-during-dmk-meeting-articleshow-8tqsllc"/>
        </item>
        <item>
            <title><![CDATA[15 വർഷത്തെ തിരച്ചിലിനൊടുവിൽ പിടിയിലായി, പണം തട്ടിയെടുത്ത കേസിൽ 72-കാരൻ ഡൽഹി പോലീസിന്‍റെ വലയിൽ]]></title>
            <link>https://www.asianetnews.com/india-news/15-years-on-the-run-72-year-old-wanted-criminal-arrested-in-mathura-articleshow-27h3srd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/15-years-on-the-run-72-year-old-wanted-criminal-arrested-in-mathura-articleshow-27h3srd</guid>
            <pubDate>Sat, 22 Aug 2026 13:36:16 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m8278c9q2vdgpzrfcqb6pb,imgname-fotojet---2026-08-22t133521.652-1787385945356.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി. ഹരി സിംഗ് ഷെഖാവത്ത് എന്നയാളാണ് ക്രൈംബ്രാഞ്ചിന്&zwj;റെ പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ ഇയാളെ കോടതി നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും, പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2009-ൽ ഡൽഹിയിലെ കരോൾ ബാഗിലുള്ള ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയാകുന്നത്.&lt;/p&gt;&lt;p&gt;രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ രാജു തെഹാത് സംഘത്തിലെ അംഗമായിരുന്നു ഷെഖാവത്ത്. ഈ സംഘത്തിലെ മറ്റ് ചിലർ വ്യവസായിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതും, വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങൾ കൊള്ളസംഘത്തിന് കൈമാറിയതും ഷെഖാവത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് 2011-ലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. തുടർന്ന് വർഷങ്ങളായി പോലീസിന്&zwj;റെ വിവിധ സംഘങ്ങൾ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.&lt;/p&gt;&lt;p&gt;പ്രതി മഥുരയിലെ രാധാകുണ്ഡ് പ്രദേശത്ത് വ്യാജ പേരിൽ സന്യാസിയുടെ വേഷത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശം വളയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും, ഇയാളെ പിന്നീട് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/15-years-on-the-run-72-year-old-wanted-criminal-arrested-in-mathura-articleshow-27h3srd"/>
        </item>
        <item>
            <title><![CDATA[വില 10 ലക്ഷം; യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ; തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തർ പ്രദേശിൽ സുരക്ഷാ ക്രമീകരണങ്ങൾ]]></title>
            <link>https://www.asianetnews.com/india-news/bulletproof-jackets-for-leaders-in-uttar-pradesh-ahead-of-assembly-election-say-report-articleshow-bokegcp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bulletproof-jackets-for-leaders-in-uttar-pradesh-ahead-of-assembly-election-say-report-articleshow-bokegcp</guid>
            <pubDate>Sat, 22 Aug 2026 13:16:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തർ പ്രദേശിൽ ഭരണ - പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുരക്ഷാ ക്രമീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 52 നേതാക്കൾക്ക് ജാക്കറ്റ് നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m6x3frmm8m07bk26jz03zm,imgname--uttar-pradesh-leaders-bullet-proof-jacket-1787384729080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ - പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്&zwj;വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവ&zwj;രടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ എട്ട് മന്ത്രിമാരും ഉൾപ്പെടുന്നതായി റിപ്പോ&zwj;ർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;10 ലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഓരോ നേതാക്കൾക്കും നൽകുന്നത്. ആദ്യഘട്ടത്തിൽ എട്ട് നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിച്ചുകഴിഞ്ഞതായി റിപ്പോ&zwj;ർട്ടിൽ പറയുന്നു. ശേഷിക്കുന്ന 44 നേതാക്കൾക്ക് രണ്ടാം​ഘട്ടത്തിൽ ജാക്കറ്റുകൾ വിതരണം ചെയ്യും. സ്വതന്ത്ര ദേവ് സിങ്, ജയ്വീ&zwj;ർ സിങ്, മഹേന്ദ്ര സിങ് എന്നിവരുൾപ്പെടെ ഉള്ള ബിജെപി നേതാക്കൾക്കും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, നേതാക്കളും പ്രമുഖരുമടങ്ങിയ 98 പേ&zwj;ർക്ക് വിവിധ വിഭാ​ഗങ്ങളിലുള്ള സുരക്ഷ ഏർപ്പെടുത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം ആരംഭിച്ചതിനിടെയാണ് ഇപ്പോഴത്തെ സുരക്ഷാ ക്രമീകരണം. ഉത്തർ പ്രദേശിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ഭരണകക്ഷിയായ ബിജെപി, അടുത്തിടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെയും സഹ ഇൻചാ&zwj;ർജായി ജ​ഗദീഷ് ഈശ്വർഭായ് പട്ടേലിനെയും നിയമിച്ചിരുന്നു. സംഘടനാ ചുമതലകളിൽ ഒബിസി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പ്രാമുഖ്യം നൽകാനും ബിജെപി നീക്കമാരംഭിച്ചിട്ടുണ്ട്. കൂടാതെ, സംഘടനാശേഷി മനസ്സിലാക്കാനും സ്ഥാനാർത്ഥികളെ കണ്ടെത്താനുമായി മുഴുവൻ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ബിജെപി സർവേയും ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bulletproof-jackets-for-leaders-in-uttar-pradesh-ahead-of-assembly-election-say-report-articleshow-bokegcp"/>
        </item>
        <item>
            <title><![CDATA[കുടുംബവഴക്കിനൊടുവിൽ ക്രൂരത; ഗാസിയാബാദിൽ ഭാര്യയെയും കൗമാരക്കാരിയായ മകളെയും വെട്ടിക്കൊലപ്പെടുത്തി, ഇളയ മകൾക്ക് ഗുരുതര പരിക്ക്]]></title>
            <link>https://www.asianetnews.com/india-news/ghaziabad-double-murder-man-kills-wife-and-teenage-daughter-after-family-dispute-articleshow-wylevw2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ghaziabad-double-murder-man-kills-wife-and-teenage-daughter-after-family-dispute-articleshow-wylevw2</guid>
            <pubDate>Sat, 22 Aug 2026 13:13:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ. ആക്രമണത്തിൽ ഇയാളുടെ ഒമ്പത് വയസുള്ള ഇളയ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഗാസിയാബാദിലെ ടിൻകരി ഏരിയയിലെ ഡെൽറ്റ കോളനിയിലാണ് നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം നടന്നത്. രാജീവ് എന്നയാളാണ് കൃത്യം ചെയ്ത് കടന്നുകളഞ്ഞത്.&lt;/p&gt;&lt;p&gt;രാജീവിന്&zwj;റെ ഭാര്യ ശിവാനി (38), മൂത്ത മകൾ നികിത (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരിയായ ഇളയ മകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വൈകി രാജീവും ഭാര്യ ശിവാനിയും തമ്മിൽ രൂക്ഷമായ തർക്കവും വഴക്കുമുണ്ടായി. തർക്കം മൂത്തതോടെ കോപാകുലനായ രാജീവ് വീട്ടിനുള്ളിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ശിവാനിയെയും മക്കളെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ബഹളം കേട്ട അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്&zwnj;മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രാജീവിനെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ghaziabad-double-murder-man-kills-wife-and-teenage-daughter-after-family-dispute-articleshow-wylevw2"/>
        </item>
        <item>
            <title><![CDATA[കുഞ്ഞിന് മരുന്ന് കൊടുക്കുന്നതിൽ ദമ്പതിമാർ തമ്മിൽ തർക്കം; ഐടി ജീവനക്കാരനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊന്നു; നാലുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/india-news/adobe-techie-vinay-gupta-killed-by-wife-rekha-and-family-articleshow-pxg9qa7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/adobe-techie-vinay-gupta-killed-by-wife-rekha-and-family-articleshow-pxg9qa7</guid>
            <pubDate>Sat, 22 Aug 2026 13:11:41 +0530</pubDate>
            <description><![CDATA[&lt;p&gt;കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m6k7qpqsndyyk34y8tt85v,imgname-adobe-techie-vinay-gupta-rekha-1787384405750.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന വിനയ് ​ഗുപ്ത(31)യാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനയ് ​ഗുപ്തയുടെ ഭാര്യ രേഖ, രേഖയുടെ രണ്ട് സഹോദരന്മാർ, സഹോദരഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;പ്രമുഖ ഐടി കമ്പനിയായ അഡോബിയിലെ പ്രതിവർഷം 60 ലക്ഷത്തോളം രൂപ ശമ്പളമുള്ള ജീവനക്കാരനാണ് വിനയ് ​ഗുപ്ത. മൂന്നരവർഷം മുൻപാണ് വിനയ് ​ഗുപ്തയും രേഖയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡൽഹി നിഹാൽ വിഹാറിലെ കെട്ടിടത്തിൽ മൂന്നാംനിലയിലാണ് ഇവർ താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വിനയ് ​ഗുപ്തയുടെ മാതാപിതാക്കളുമുണ്ട്. കഴിഞ്ഞദിവസം കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിനയ് ​ഗുപ്തയും രേഖയും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെ രേഖ സ്വന്തം വീട്ടിലേക്ക് പോയി. തുടർന്ന് അച്ഛനും രണ്ട് സഹോദരന്മാരും അമ്മാവനും സഹോദരഭാര്യയും ഉൾപ്പെടെയുള്ള ബന്ധുക്കളെയും കൂട്ടിയാണ് തിരികെയെത്തിയത്. വീട്ടിലെത്തിയ ഇവർ വിനയ് ​ഗുപ്തയെ മർദിച്ചു. വിനയ് ​ഗുപ്തയെ നിരന്തരം ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് ആരോപണം. മർദനത്തിന് മുൻപ് രേഖ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തതായും വിനയ് ​ഗുപ്തയുടെ ബന്ധുക്കൾ ആരോപിച്ചു.&lt;/p&gt;&lt;p&gt;രേഖയും വീട്ടുകാരും എത്തിയപ്പോൾ വിനയ് ​ഗുപ്തയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നു. അതിഥികൾക്ക് ശീതളപാനീയവും മറ്റും വാങ്ങാനായി ഇവർ പുറത്തുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. താൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ചേർന്ന് മകനെ മർദിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടർന്നു. മകനെ മർദിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ കേട്ടില്ലെന്നും വിനയ് ​ഗുപ്തയുടെ അമ്മ കണ്ണീരോടെ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ക്രൂരമർദനമേറ്റ് അവശനായ വിനയ് ​ഗുപ്തയെ ഒരു അയൽക്കാരൻ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചുമലിൽ താങ്ങിയെടുത്താണ് ഇദ്ദേഹം വിനയ് ​ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയവും രേഖയും വീട്ടുകാരും ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിനയ് ​ഗുപ്തയുടെ മരണം സംഭവിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, രേഖയുടെ സഹോദരന്മാർ നേരത്തേയും വിനയ് ​ഗുപ്തയെ കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ട്. രേഖയും വിനയ് ​ഗുപ്തയും തമ്മിൽ നേരത്തേയും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുകാരണം രേഖ ഒറ്റയ്ക്കാണ് പാചകം ചെയ്തിരുന്നത്. ചെറിയ പ്രശ്നങ്ങളുടെ പേരിലാണ് രേഖയുടെ സഹോദരന്മാർ നേരത്തേ വിനയ് ​ഗുപ്തയെ കൊല്ലാൻ ശ്രമിച്ച സംഭവമുണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/adobe-techie-vinay-gupta-killed-by-wife-rekha-and-family-articleshow-pxg9qa7"/>
        </item>
        <item>
            <title><![CDATA[ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്രയുടെ കാലാവധി; സുപ്രീംകോടതിയിൽ ഹർജി നല്‍കി മലയാളി അഭിഭാഷക]]></title>
            <link>https://www.asianetnews.com/india-news/malayali-lawyer-files-petition-in-supreme-court-against-bar-council-chairman-manan-kumar-mishra-tenure-articleshow-lrcg9n8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/malayali-lawyer-files-petition-in-supreme-court-against-bar-council-chairman-manan-kumar-mishra-tenure-articleshow-lrcg9n8</guid>
            <pubDate>Sat, 22 Aug 2026 13:00:42 +0530</pubDate>
            <description><![CDATA[&lt;p&gt;ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് മലയാളി അഭിഭാഷക സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമാവലി പ്രകാരം രണ്ട് വർഷം കാലാവധിയുള്ള പദവിയിൽ മിശ്ര തുടരുന്നത് ചട്ടലംഘനമാണെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxsxqnsnvwehcj6ecpspnq8v,imgname-----------------------2026-07-18t114311.772-1784355215157.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. മലയാളി അഭിഭാഷക യോഗ മായ എം ജിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മിശ്രയുടെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണ സംവിധാനവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്&zwj;ഡിയിലെ ആവശ്യം.&lt;/p&gt;&lt;p&gt;2012 ലാണ് മനൻ കുമാർ മിശ്ര ആദ്യമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പദവിയിലേക്ക് എത്തുന്നത്. 2014ൽ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബർ മുതൽ വീണ്ടും ചെയർമാനായി തുടരുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. 2025 മാർച്ചിലും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാമത്തെ തുടർച്ചയായ ചെയർമാൻ കാലാവധിയാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തിൽ 2025 ഏപ്രിൽ 17 മുതൽ 2030 ഏപ്രിൽ 16 വരെ അഞ്ച് വർഷത്തെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരം ചെയർമാനും വൈസ് ചെയർമാനും രണ്ട് വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഹർജിയിൽ വാദിക്കുന്നു. അതുകൊണ്ട് ഒരു ഭരണപരമായ വിജ്ഞാപനത്തിലൂടെ ചട്ടങ്ങളിൽ പറയുന്ന കാലാവധിക്കപ്പുറം ചെയർമാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ഹര്&zwj;ജിയില്&zwj; ആവശ്യം ഉന്നയിക്കുന്നു.&lt;/p&gt;&lt;p&gt;2025ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും നിലവിലെ ചെയർമാനും വൈസ് ചെയർമാനും സ്ഥാനമൊഴിയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സ്വതന്ത്ര മേൽനോട്ടത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും വൈസ് ചെയർമാനും ഒരേ വ്യക്തികൾ ദീർഘകാലം തുടരുന്ന സാഹചര്യം ഒഴിവാക്കാൻ കാലാവധി പരിധി, പരമാവധി ടേം, കൂളിങ് ഓഫ് കാലയളവ്, സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിലുള്ള റൊട്ടേഷൻ സംവിധാനം എന്നിവ കൊണ്ടുവരണമെന്നും ഹർജി ആവശ്യപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/malayali-lawyer-files-petition-in-supreme-court-against-bar-council-chairman-manan-kumar-mishra-tenure-articleshow-lrcg9n8"/>
        </item>
        <item>
            <title><![CDATA[പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം, കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി; വിദ്യാർത്ഥിനികളുടെ പരാതികളിലും കേസ് വേണമെന്നാവശ്യം]]></title>
            <link>https://www.asianetnews.com/india-news/congress-to-take-up-more-cases-of-injuries-from-pellet-attacks-articleshow-ftpiryh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/congress-to-take-up-more-cases-of-injuries-from-pellet-attacks-articleshow-ftpiryh</guid>
            <pubDate>Sat, 22 Aug 2026 12:29:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m48crm7ksj8rjzs6pwrq3p,imgname-fotojet--60--1787381953300.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പ&zwj;ാലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. കോൺഗ്രസിൻ്റെയും പുതിയ കൂട്ടായ്മകളുടെയും സമരങ്ങൾ തിരിച്ചടിയാകുന്ന അന്തരീക്ഷം മറികടക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്നലത്തെ മിന്നൽ സമരം വിജയിച്ച ശേഷം അമിത് ഷായ്ക്കെതിരെ വിഷയം സജീവമാക്കി നിർത്തും എന്നാണ് രാഹുൽ ഗാന്ധി സൂചന നൽകിയത്. സാഹിൽ ലോച്ചാബിൻ്റെ പരാതിയിൽ കേസ് എടുത്തതോടെ പെല്ലറ്റ് ഗൺ ഉപയോഗം ഇതാദ്യമായി എഫ്ഐആറിൽ ഇടം പിടിച്ചിരിക്കുകയാണ്. പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായി എന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയെ കണ്ട ചില പെൺകുട്ടികൾ ഇക്കാര്യം പറഞ്ഞിരുന്നു. ഈ പരാതികളിലും എഫഐആർ വേണം എന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി ഇത് ആദ്യം പരിഗണിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇത് തടസ്സമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പരാതി നൽകാൻ തയാറായി വിദ്യാർത്ഥിനികൾ വന്നാൽ രാഹുൽ ഗാന്ധി സമാന നീക്കം നടത്തും എന്നാണ് സൂചന. പൊലീസ് രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ചത് കോൺഗ്രസ് ക്യാംപിന് വലിയ ആവേശമായി. വിഷയം സജീവമാക്കാൻ രാഹുൽ ഗാന്ധിക്കായെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുവ രോഷം തണുപ്പിക്കാനും തെരുവിലെ സമരങ്ങൾ വിജയിക്കുന്ന സാഹചര്യം മറികടക്കാനുമുള്ള വഴികൾ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ ചർച്ചയായി. പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ കൂടെ നിർത്തിയും ജെൻ സീകളുമായുള്ള ആശയവിനിമയം കൂട്ടിയും മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/congress-to-take-up-more-cases-of-injuries-from-pellet-attacks-articleshow-ftpiryh"/>
        </item>
        <item>
            <title><![CDATA[മം​ഗളൂരു മൈസൂരു ഡിവിഷനിൽ; കർണാടകയുടെ ദീർ​​ഘനാളത്തെ ആവശ്യമെന്ന് റെയിൽവേ സഹമന്ത്രി; പ്രതിഷേധമുയർത്തി കേരളത്തിലെ കോൺഗ്രസ് എംപിമാർ]]></title>
            <link>https://www.asianetnews.com/india-news/mangaluru-shifted-to-mysuru-railway-division-from-palakkad-railway-division-railway-minister-v-somanna-articleshow-nm0tg5h</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mangaluru-shifted-to-mysuru-railway-division-from-palakkad-railway-division-railway-minister-v-somanna-articleshow-nm0tg5h</guid>
            <pubDate>Sat, 22 Aug 2026 12:17:19 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാ​ഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m3r2seetvkead2x10wfq59,imgname-mangaluru-railway-station-palakkad-railway-division-1787381418798.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: മം​ഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണ്. ഇത് മേഖലയിലെ റെയിൽവേ വികസനത്തിനും പ്രത്യേകിച്ച് മം​ഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാ​ഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ' ഡെക്കാൻ ഹെറാൾഡ് ' നൽകിയ റിപ്പോർട്ടിലാണ് ഈ തീരുമാനം കർണാടകയുടെ ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചാണെന്നുള്ള റെയിൽവേ സഹമന്ത്രിയുടെ പ്രതികരണവുമുള്ളത്.&lt;/p&gt;&lt;p&gt;മം​ഗളൂരു-ഉള്ളാൾ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മം​ഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും സ്വാ​ഗതംചെയ്തു. 2024-ൽ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻ​ഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മം​ഗളൂരുവിലെ റെയിൽപാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം പറഞ്ഞു. മം​ഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു. മം​ഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മം​ഗളൂരു എംപി കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിയ്ക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരേ കേരളത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. ആരുമായും ആലോചിക്കാതെയാണ് റെയിൽവേ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. റെയിൽവേയുടേത് പാലക്കാട് ഡിവിഷനെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് എം.കെ. രാഘവൻ എംപിയും ആരോപിച്ചു.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷന്റെ ഭാ​ഗമായിരുന്ന മം​ഗളൂരുവിൽനിന്ന് ഉള്ളാൾ വരെയുള്ള റെയിൽപാതയാണ് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത്. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ എംഡിയ്ക്കും റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച നിർദേശം കഴിഞ്ഞദിവസം കൈമാറി. അതേസമയം, മം​ഗളൂരുവിന് സമീപത്തെ തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ തുടരും. കൊങ്കൺ റെയിൽവേയുടെയും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ഇന്റർചേഞ്ച് പോയിന്റായി തോക്കൂർ റെയിൽവേ സ്റ്റേഷൻ തുടരും. മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പാത സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റുന്നതോടെ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനും മാറും. നിലവിൽ പാഡീൽ സ്റ്റേഷനായിരുന്നു ഇന്റർചേഞ്ച് സ്റ്റേഷൻ. പുതിയ തീരുമാനത്തോടെ ഉള്ളാൾ സ്റ്റേഷൻ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനാകും. ഡിവിഷൻ മാറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പുനഃക്രമീകരണത്തിനും തസ്തികകളുടെയും കൺട്രോൾ ബോർഡുകളുടെയും കൈമാറ്റത്തിനും റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Afeef M</dc:creator>
            <atom:link href="https://www.asianetnews.com/india-news/mangaluru-shifted-to-mysuru-railway-division-from-palakkad-railway-division-railway-minister-v-somanna-articleshow-nm0tg5h"/>
        </item>
        <item>
            <title><![CDATA[ആഡംബര അപ്പാർട്മെന്‍റ്, സ്വർണം, വാഹനങ്ങൾ; തെലങ്കാന റവന്യൂ ഉദ്യോഗസ്ഥ്‍റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, 6.87 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി]]></title>
            <link>https://www.asianetnews.com/india-news/acb-raids-telangana-revenue-officers-properties-finds-assets-worth-rs-6-crore-articleshow-iyd4km1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/acb-raids-telangana-revenue-officers-properties-finds-assets-worth-rs-6-crore-articleshow-iyd4km1</guid>
            <pubDate>Sat, 22 Aug 2026 11:28:48 +0530</pubDate>
            <description><![CDATA[&lt;p&gt;വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്&zwj;റി കറപ്ഷൻ ബ്യൂറോയുടെ നടപടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0rgpfa33xfbpqt3apjt1n,imgname-fotojet---2026-08-22t112750.268-1787378287310.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്&zwj;റി കറപ്ഷൻ ബ്യൂറോയുടെ നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആർ.ഡി.ഒ ഓഫീസിലെ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസിൽദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് എടുത്തത്. വ്യാഴാഴ്ച ഇയാളുടെ വീട്, ഓഫീസ്, ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകൾ ഉൾപ്പെടെ ഏഴു കേന്ദ്രങ്ങളിൽ എ.സി.ബി സംഘം ഒരേസമയം റെയ്ഡ് നടത്തി. പരിശോധനയിൽ ഔദ്യോഗിക രേഖകൾ പ്രകാരം 6.87 കോടി രൂപയുടെ ആസ്തി കണ്ടെത്തി. എന്നാൽ വിപണി മൂല്യത്തിൽ 50 മുതൽ 60 കോടി രൂപ വരെ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;കർമൻഘട്ടിൽ 2.63 കോടി രൂപ മൂല്യമുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ളാറ്റുകളും, സരൂർനഗറിലെ കർമൻഘട്ടിൽ 1.61 കോടി രൂപ മൂല്യമുള്ള ആഡംബര അപ്പാർട്ട്മെന്&zwj;റും കണ്ടെത്തി. കൂടാതെ, 25.50 ലക്ഷം രൂപ വിലമതിക്കുന്ന 10 ഏക്കറിലധികം കാർഷിക ഭൂമിയും, ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി 62.84 ലക്ഷം രൂപ മൂല്യമുള്ള 8 തുറസ്സായ പ്ലോട്ടുകളും ബാലാപൂരിലെ 'നരേന്ദ്ര ബാർ ആൻഡ് റെസ്റ്റോറന്റിൽ' പങ്കാളിയെന്ന നിലയിൽ 86 ലക്ഷം രൂപയുടെ നിക്ഷേപവും ഉദ്യോഗസ്ഥനുണ്ട്.&lt;/p&gt;&lt;p&gt;5.85 ലക്ഷം രൂപ വിലമതിക്കുന്ന 680 ഗ്രാം സ്വർണാഭരണങ്ങളും 59 ലക്ഷം രൂപ വിലമതിക്കുന്ന 3 കാറുകളും 2 ഇരുചക്ര വാഹനങ്ങളും 11 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്&zwj; കണക്കാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശ്രീനിവാസ് റെഡ്ഡിക്കെതിരെ എ.സി.ബി കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹൈദരാബാദിലെ പ്രത്യേക എ.സി.ബി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ റിമാൻഡിൽ വിടുമെന്നും പോലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;ഇതിനുമുൻപും 2009 ഡിസംബറിൽ മഹേശ്വരം മണ്ഡലത്തിൽ മണ്ഡൽ റവന്യൂ ഇൻസ്&zwnj;പെക്ടറായി സേവനമനുഷ്ഠിക്കവെ ശ്രീനിവാസ് റെഡ്ഡിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് എ.സി.ബി കേസെടുത്തിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇയാളുടെ കൂടുതൽ സ്വത്തുവകകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/acb-raids-telangana-revenue-officers-properties-finds-assets-worth-rs-6-crore-articleshow-iyd4km1"/>
        </item>
        <item>
            <title><![CDATA[ഒന്നരക്കോടി രൂപ ജീവനാംശം ചോദിച്ചത് പ്രകോപിപ്പിച്ചു? ബാങ്ക് മാനേജരെ ഭർത്താവ് വെടിവെച്ച് കൊന്നതിൽ അന്വേഷണം; ദുരൂഹമായി വാട്സാപ്പ് സ്റ്റാറ്റസും]]></title>
            <link>https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv</guid>
            <pubDate>Sat, 22 Aug 2026 10:36:46 +0530</pubDate>
            <description><![CDATA[&lt;p&gt;ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kxtzpp6nnksprtrcz7cbxr,imgname-lucknow-murder-divya-mishra-1787375222486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്നൗവിലെ ഐസിഐസിഐ ബാങ്കിലെ മാനേജർ ദിവ്യ മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് കൂടുതൽ വിവരങ്ങളും കണ്ടെത്തലുകളും പുറത്തുവിട്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;എസ്ബിഐ ജീവനക്കാരനായ മാനസ് ബാജ്പേയി ആണ് ഭാര്യയായ ദിവ്യ മിശ്രയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരി ഷീബയെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 20 വ്യാഴാഴ്ചയായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;മാനസ് ബാജ്പേയിയും ദിവ്യ മിശ്രയും തമ്മിലുള്ള വിവാഹമോചനക്കേസും ദിവ്യ മിശ്ര ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.&lt;/p&gt;&lt;p&gt;2017-ലാണ് ദിവ്യ മിശ്രയും മാനസ് ബാജ്പേയിയും വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ഇരുവരും രണ്ടിടങ്ങളിലായാണ് താമസം. കഴിഞ്ഞ ജനുവരിയിൽ ദിവ്യ മിശ്ര വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുംചെയ്തു. ദമ്പതിമാർക്ക് മക്കളില്ല.&lt;/p&gt;&lt;p&gt;വിവാഹശേഷമുള്ള ആദ്യനാളുകളിൽ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് ഇരുവരും തമ്മിൽ വഴക്ക് പതിവായി. ദിവ്യ സ്വന്തം വീട്ടിലേക്കും പോയി. 2018-ൽ മാനസിന്റെ അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചതോടെ ദിവ്യ തിരികെയെത്തി. എന്നാൽ, സഹോദരി ഷീബയ്ക്കൊപ്പം വീട്ടിൽ താമസിക്കുന്നതിനെച്ചൊല്ലി ദിവ്യ ഭർത്താവുമായി വഴക്കിട്ടു. 2019-ൽ മാനസിന്റെ അമ്മ മരിച്ചു. ഇതോടെ ദിവ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും മാനസികവെല്ലുവിളി നേരിടുന്ന ഭർതൃസഹോദരിയെച്ചൊല്ലി വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.&lt;/p&gt;&lt;h2&gt;വാട്സാപ്പ് സ്റ്റാറ്റസിലും അന്വേഷണം...&lt;/h2&gt;&lt;p&gt;ലഖ്നൗ ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ഓഫീസിന് മുന്നിൽവെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് ബാജ്പേയി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓഫീസിൽനിന്ന് ഭാര്യയെ വിളിച്ചിറക്കിയശേഷം കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശേഷം വീട്ടിലെത്തിയ പ്രതി ഉച്ചത്തിൽ ടിവി ഓൺചെയ്തു. തുടർന്നാണ് സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ സ്വയം വെടിയുതിർത്ത് മരിച്ചു.&lt;/p&gt;&lt;p&gt;ജീവനൊടുക്കുന്നതിന് മുൻപ് മാനസ് ബാജ്പേയി ഒരു വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. എന്നെ വഞ്ചിച്ച ഭാര്യയെ കൊലപ്പെടുത്തിയെന്നും ഭാര്യയുടെ സഹോദരി പ്ര​ഗ്യയ്ക്കും ഇവരുടെ ഭർത്താവ് ഭരത്തിനും എല്ലാം അറിയാമെന്നുമായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്. ഇതനുസരിച്ച് പൊലീസ് ദിവ്യയുടെ സഹോദരിയിൽനിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യൂട്യൂബറായ പ്ര​ഗ്യ മിശ്രയ്ക്കും ഭർത്താവ് ഭരതിനും ദിവ്യയുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇവരുടെ ബന്ധുക്കളുടെ പ്രതികരണം. കേസിൽ മാനസ് ബാജ്പേയിയുടെ മൊബൈൽഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv"/>
        </item>
        <item>
            <title><![CDATA[ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം; 'പക്ഷപാതപരമായ സംഘടന, സ്വന്തം അജണ്ടകളുണ്ട്']]></title>
            <link>https://www.asianetnews.com/india-news/centre-against-uscirf-over-demand-to-sanction-rss-articleshow-b7uvxx1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-against-uscirf-over-demand-to-sanction-rss-articleshow-b7uvxx1</guid>
            <pubDate>Sat, 22 Aug 2026 09:33:21 +0530</pubDate>
            <description><![CDATA[&lt;p&gt;ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത്. യുഎസ്&zwj;സിഐആ&zwj;ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്രം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kt4fcf3mxae8cbjtf44cq1,imgname-uscirf-on-rss-1787371339151.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തി (യുഎസ്&zwj;സിഐആ&zwj;ർഎഫ്) ൻ്റെ ആവശ്യത്തിനെതിരെ കേന്ദ്രസർക്കാർ. യുഎസ്&zwj;സിഐആ&zwj;ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺദീ&zwj;ർ ജയ്സ്വാൾ വിമർശിച്ചു. യുഎസ് ഭരണകൂടം ആർഎസ്എസിന് ഉപരോധം ഏർപ്പെടത്തണമെന്നായിരുന്നു യുഎസ്&zwj;സിഐആ&zwj;ർഎഫിൻ്റെ ആവശ്യം. ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിൻ്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് യുഎസ്&zwj;സിഐആ&zwj;ർഎഫ് രം​ഗത്തെത്തിയത്.&lt;/p&gt;&lt;p&gt;യുഎസ്&zwj;സിഐആ&zwj;ർഎഫിന് സ്വന്തം അജണ്ടകളുണ്ടെന്നും വിശ്വാസ്യതയില്ലെന്നും വിദേശകാര്യ വക്താവ് രൺദീ&zwj;ർ ജയ്സ്വാൾ പ്രതികരിച്ചു. &quot;അതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തം അജണ്ടകളുള്ളതും വിശ്വാസ്യതയില്ലാത്തതുമായ ഇത്തരം സംഘടനകളിൽനിന്ന് നമ്മൾ വിട്ടുനിൽക്കണമെന്നാണ് ഞാൻ പറയുക. ഇന്ത്യയുടെ ബഹുസ്വരമായ ചട്ടക്കൂടിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനോ ഇവിടെയുള്ള വിവിധ സമൂഹങ്ങളുടെ സൗഹാർദപരമായ സഹവർത്തിത്വത്തെ അംഗീകരിക്കാനോ യുഎസ്&zwj;സിഐആ&zwj;ർഎഫ് തയ്യാറാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല&quot;- രൺദീ&zwj;ർ ജയ്സ്വാൾ പറഞ്ഞു.&lt;/p&gt;&lt;p&gt;ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിൻ്റെ യുഎസ് സന്ദർശനത്തെ എതിർത്ത യുഎസ്&zwj;സിഐആ&zwj;ർഎഫ് ചെയർമാനും പാക് വംശജനുമായ&lt;/p&gt;&lt;p&gt;ആസിഫ് മഹ്മുദ് ആണ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ആർഎസ്എസ് മത സ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളാണെന്നും ആർഎസ്എസ് നേതാക്കൾക്ക് യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തണമെന്നുമാണ് യുഎസ്&zwj;സിഐആ&zwj;ർഎഫിൻ്റെ ആവശ്യം.&lt;/p&gt;&lt;p&gt;ഇതാദ്യമായല്ല, ആർഎസ്എസിനെതിരെ യുഎസ്&zwj;സിഐആ&zwj;ർഎഫ് രംഗത്തെത്തുന്നത്. നേരത്തെ, ഇന്ത്യയിൽ മതാചാര സ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു യുഎസ്&zwj;സിഐആ&zwj;ർഎഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയെ 'പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യ'മായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട യുഎസ്&zwj;സിഐആ&zwj;ർഎഫ്, ആര്&zwj;എസ്എസിനും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനും ഉപരോധം ഏര്&zwj;പ്പെടുത്തുന്നതിന് പിന്തുണ നൽകുന്നതായും അറിയിച്ചിരുന്നു. അതേസമയം ആർഎസ്എസ് മേധാവിയുടെ യുഎസ് സന്ദർശനത്തെ എതിർത്ത യുഎസ്&zwj;സിഐആ&zwj;ർഎഫ് നടപടിയെ അപലപിച്ച് യുസ് കേന്ദ്രീകരിച്ചുള്ള ഹിന്ദു പാക്ട് എന്ന സംഘടന രംഗത്തെത്തി. ഈ മാസം 29നാണ് മോഹൻ ഭാഗവത് യുഎസിലെ ന്യൂയോർക്കിൽ എത്തുക.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-against-uscirf-over-demand-to-sanction-rss-articleshow-b7uvxx1"/>
        </item>
        <item>
            <title><![CDATA[ഹോട്ടലുകളിൽ പരിശോധന കർശനമാക്കി തുക്കാറാം മുണ്ടേ; മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് അടക്കം 13 ഭക്ഷണശാലകളുടെ ലൈസൻസ് തെറിച്ചു; അടിമുടി വൃത്തിഹീനം]]></title>
            <link>https://www.asianetnews.com/india-news/thukaram-mundhe-mumbai-maharashtra-food-safety-hotel-raid-suspended-license-articleshow-51f3036</link>
            <guid isPermaLink="true">https://www.asianetnews.com/india-news/thukaram-mundhe-mumbai-maharashtra-food-safety-hotel-raid-suspended-license-articleshow-51f3036</guid>
            <pubDate>Sat, 22 Aug 2026 09:03:51 +0530</pubDate>
            <description><![CDATA[&lt;p&gt;സാമൂഹി​കമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0krf1nty1gp73s52t74x4xz,imgname-thukaram-mundhe-hotel-raid-1787369588410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സൗത്ത് മുംബൈയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് തുടങ്ങിയ 13 സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റേതാണ്(എഫ്ഡിഎ) നടപടി.&lt;/p&gt;&lt;p&gt;സാമൂഹി​കമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. 13 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.&lt;/p&gt;&lt;p&gt;വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനുമാണ് വിവിധ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയത്. മുംബൈയിലെ പ്രശസ്തമായ ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബിലെ റസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ഈച്ചകളെയും ചത്ത പാറ്റകളെയുമാണ് അടുക്കളയിൽ കണ്ടെത്തിയത്. ഭക്ഷണസാധനങ്ങൾക്ക് സമീപം സോപ്പുപൊടിയടക്കമുള്ള രാസവസ്തുക്കൾ സൂക്ഷിച്ചതായും ഇതിനടുത്തായി ചവറ്റുകുട്ടകളും തുപ്പിയതിന്റെ അവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങൾ തറയിൽ വലിച്ചുവാരിയിട്ടതായും പരിശോധനയിൽ കണ്ടെത്തി. ഇറച്ചിയടക്കം സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ റഫ്രിജറേറ്ററുകളിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.&lt;/p&gt;&lt;p&gt;കൊളാബയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ തറയിൽ ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ് കണ്ടെത്തിയത്. അടുക്കളയിൽ പാറ്റകളുണ്ടായിരുന്നതായും വൃത്തിഹീനമായ അഴുക്കുപിടിച്ച തുണികളാണ് വൃത്തിയാക്കാനായി ഉപയോ​ഗിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മതിയായ ശീതീകരണ സംവിധാനങ്ങൾ ഇല്ലെന്നും അഴുക്കുപിടിച്ച തുണികളും വൃത്തി​ഹീനമായ പാദരക്ഷകളും കൈകാര്യംചെയ്ത ശേഷം കൈകഴുകാതെയാണ് ജീവനക്കാരൻ ഭക്ഷണമുണ്ടാക്കുന്നതെന്നും കണ്ടെത്തി. യഥാർഥ ചീസിന് പകരം കൃത്രിമ ചീസാണ് ഉപയോ​ഗിച്ചിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു.&lt;/p&gt;&lt;p&gt;ഭക്ഷ്യസുരക്ഷാ വിഭാ​ഗം നടത്തിയ ആദ്യ റെയ്ഡിന് പിന്നാലെ എല്ലാ നിബന്ധനകളും പാലിക്കുന്നതായി കാണിച്ച് മക്ഡൊണാൾഡ്സ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അധികൃതർ നടത്തിയ തുടർപരിശോധനയിൽ മിക്ക വീഴ്ചകളും പരിഹരിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ലൈസൻസ് റദ്ദാക്കിയത്.&lt;/p&gt;&lt;p&gt;മലാദിലെ നൊവാര റസ്റ്ററന്റ്, നരിമാൻ പോയിന്റിലെ സ്റ്റാറ്റസ് റസ്റ്ററന്റ്,ഖർ ജിംഖാന റസ്റ്ററൻസ്, സാന്റാക്രൂസിലെ ബജ്റങ് സ്വീറ്റ് മാർട്ട്, അന്ധേരി വെസ്റ്റിലെ എഎസ്എം ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയ്ക്ക് പുറത്ത് നാ​ഗ്പുരിലെ ഡു ബ്രദേഴ്സ് ഷവർമ, നാസിക്കിലെ ആവന്തി സ്നാക്ക്സ്, അമരാവതിയിലെ പിന്റു യാദവ് സ്വീറ്റ്സ്, ഛത്രപതി സംഭാജി ന​ഗറിലെ പ്രഭാനി-ഛാപൻ ഭോ​ഗ് താലി റസ്റ്ററന്റ്, സ്റ്റാർ ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്കും ലൈസൻസ് നഷ്ടമായി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/thukaram-mundhe-mumbai-maharashtra-food-safety-hotel-raid-suspended-license-articleshow-51f3036"/>
        </item>
        <item>
            <title><![CDATA[രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി]]></title>
            <link>https://www.asianetnews.com/india-news/chhatron-ki-goonj-pune-coep-campus-abvp-nsui-clash-articleshow-ya6rnkp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/chhatron-ki-goonj-pune-coep-campus-abvp-nsui-clash-articleshow-ya6rnkp</guid>
            <pubDate>Sat, 22 Aug 2026 07:59:44 +0530</pubDate>
            <description><![CDATA[&lt;p&gt;രാഹുൽ ​ഗാന്ധി നടത്തുന്ന 'ഛാത്രോം കി ​ഗുഞ്ച്' ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kmta14sk0tnrdpwa2vzew4,imgname-chhatron-ki-goonj-pune-college-1787365763108.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് എ.ബി.വി.പി-എൻ.എസ്.യു.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജ് ഓഫ് എൻജിനീയറിങ് പൂണെ കാമ്പസിലാണ്(സിഒഇപി) വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.&lt;/p&gt;&lt;p&gt;വിദ്യാർഥികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനായി രാഹുൽ ​ഗാന്ധി നടത്തുന്ന 'ഛാത്രോം കി ​ഗുഞ്ച്' ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം. എന്നാൽ, പരിപാടിക്ക് പിന്തുണ അറിയിച്ച രണ്ട് വിദ്യാർഥിനികളെ എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ തടഞ്ഞുവെച്ചതായും ഇവരെ ഭീഷണിപ്പെടുത്തിയതായും എൻ.എസ്.യു.ഐ- കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.&lt;/p&gt;&lt;p&gt;വിവരമറിഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിജയ് വാഡേദിവാർ അടക്കമുള്ളവർ രാത്രി കാമ്പസിലെത്തി. എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പരാതി അറിയിക്കുകയും രാ​​ഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ അറിയിക്കുകയുംചെയ്ത രണ്ട് വിദ്യാർഥിനികളെയാണ് എ.ബി.വി.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അക്ഷയ് ജയിനും ആരോപിച്ചു. അതേസമയം, എൻ.എസ്.യു.ഐ പ്രവർത്തകർ ഹോസ്റ്റലിലുള്ള വിദ്യാർഥിനികളെ നിർബന്ധിച്ച് പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതായി എബിവിപി നേതാവ് അഥർവ് കുൽക്കർണിയും ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/chhatron-ki-goonj-pune-coep-campus-abvp-nsui-clash-articleshow-ya6rnkp"/>
        </item>
        <item>
            <title><![CDATA[ഐ ഫോണിന്‍റെ ഇഎംഐയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ദുരന്തം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു]]></title>
            <link>https://www.asianetnews.com/india-news/iphone-emi-dispute-teen-and-parents-met-with-tragic-end-articleshow-7xo0xgw</link>
            <guid isPermaLink="true">https://www.asianetnews.com/india-news/iphone-emi-dispute-teen-and-parents-met-with-tragic-end-articleshow-7xo0xgw</guid>
            <pubDate>Sat, 22 Aug 2026 03:56:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഐഫോൺ ഇൻസ്&zwnj;റ്റാൾമെന്&zwj;റ് അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 18-കാരൻ മലമുകളിൽ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുകയും രക്ഷിക്കാൻ ശ്രമിച്ച അച്ഛനോടൊപ്പം ബാലൻസ് തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0k6x0a9b08exc3ed9prktwr,imgname-i-phone-dispute-1787351171401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഐഫോൺ ഇൻസ്&zwnj;റ്റാൾമെന്&zwj;റ് അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 18 വയസ്സുകാരനായ കുനാലും മാതാപിതാക്കളായ മുരളീധറും സംഗീതയുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.&lt;/p&gt;&lt;p&gt;ഐഫോൺ വാങ്ങിയ കുനാലിന് അതിന്റെ ഇഎംഐ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ കടുത്ത വഴക്കിനൊടുവിൽ, കുനാൽ സമീപത്തെ തിസ്ഗാവ് മലയുടെ മുകളിൽ കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും യുവാവിനെ രക്ഷപ്പെടുത്താൻ ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചു.&lt;/p&gt;&lt;p&gt;താൻ മരിക്കാൻ പോവുകയാണെന്ന് കുനാൽ ആവർത്തിച്ചു. അമ്മയെ ഓർത്തെങ്കിലും മടങ്ങിവരാൻ മുൻ സർപഞ്ച് സഞ്ജയ് ജാധവ് അടക്കമുള്ളവർ കുനാലിനോട് അപേക്ഷിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചു കൂടിയവരിൽ ഒരാൾ കുനാലിന് ഐ ഫോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതൊന്നും കുനാലിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.&lt;/p&gt;&lt;p&gt;ഉച്ചയ്ക്ക് ഒരു മണിയോടെ അച്ഛൻ മുരളിധർ മല കയറി കുനാലിന്&zwj;റെ സമീപമെത്തി. അച്ഛൻ മകന്&zwj;റെ കൈപിടിച്ച് വലിച്ചു കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഇരുവർക്കും ബാലൻസ് തെറ്റുകയും രണ്ടു പേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഭർത്താവും മകനും കൺമുന്നിൽ വീണത് കണ്ട മാനസികാഘാതത്തിൽ സംഗീതയും തൊട്ടുപിന്നാലെ മലമുകളിൽ നിന്ന് താഴേക്ക് ചാടി. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/iphone-emi-dispute-teen-and-parents-met-with-tragic-end-articleshow-7xo0xgw"/>
        </item>
        <item>
            <title><![CDATA[കുഴികൾ അടയ്ക്കാനായി ഗ്രാവലുമായി എത്തി, റോഡ് തകർന്നുണ്ടായ ഗർത്തത്തിലേക്ക് വീണ് കൂറ്റൻ ലോറി]]></title>
            <link>https://www.asianetnews.com/india-news/ruck-carrying-gravel-to-fill-roadwork-related-potholes-got-stuck-in-a-newly-dug-section-of-nashik-articleshow-d18z4tq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ruck-carrying-gravel-to-fill-roadwork-related-potholes-got-stuck-in-a-newly-dug-section-of-nashik-articleshow-d18z4tq</guid>
            <pubDate>Fri, 21 Aug 2026 22:38:00 +0530</pubDate>
            <description><![CDATA[&lt;p&gt;റോഡ് തകർന്നതോടെ നിയന്ത്രണം വിട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയും വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jmpxhykvtc045zc2xtjv83,imgname-nashik-truck-carrying-gravel-to-fill-potholes-falls-into-one-1787332097598.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു. പിൻ ഭാഗം റോഡിലെ കുഴിയിലേക്ക് വീണതോടെ വലിയ രീതിയിൽ കാരിയേജ് തുറന്ന് ഗ്രാവൽ കുഴിയിലേക്ക് വീണു. പിന്നാലെ ടിപ്പർ ലോറിയുടെ മുൻഭാഗം റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന നിലയിലായി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കുഴികൾ നികത്തുന്നതിനായി മെറ്റൽ കയറ്റി നാസിക്കിലെ കോളനി റോഡിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗംഗാപ്പൂർ റോഡിലൂടെ സഞ്ചരിക്കവേ പെട്ടെന്ന് റോഡിന്റെ ഒരു ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. റോഡ് തകർന്നതോടെ നിയന്ത്രണം വിട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയും വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.&lt;/p&gt;&lt;p&gt;नाशिकच्या गंगापूर रोड परिसरात खड्डे बुजवण्यासाठी आलेला ट्रकच खड्ड्यात पडल्याची घटना घडली आहे. या घटनेचा व्हिडिओ सोशल मीडियावर मोठ्या प्रमाणात व्हायरल होत आहे. pic.twitter.com/aQC2ZB13VO&lt;/p&gt;&lt;p&gt;&mdash; khalid Chougle (@ChougleKhalid) August 21, 2026&lt;/p&gt;&lt;p&gt;റോഡുകളുടെ മോശം അവസ്ഥയും നിർമ്മാണത്തിലെ അപാകതകളും വ്യക്തമാക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ruck-carrying-gravel-to-fill-roadwork-related-potholes-got-stuck-in-a-newly-dug-section-of-nashik-articleshow-d18z4tq"/>
        </item>
        <item>
            <title><![CDATA['സാമ്പത്തിക മാനദണ്ഡം മാത്രം മതി'; ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം, പ്രതിഷേധക്കാരെ  പൊലീസ് ബലം പ്രയോഗിച്ച് നീക്കി]]></title>
            <link>https://www.asianetnews.com/india-news/protest-against-caste-based-reservation-at-jantar-mantar-articleshow-onl68hu</link>
            <guid isPermaLink="true">https://www.asianetnews.com/india-news/protest-against-caste-based-reservation-at-jantar-mantar-articleshow-onl68hu</guid>
            <pubDate>Fri, 21 Aug 2026 22:14:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. റിസർവേഷൻ ഹട്ടാവോ ആന്ദോളൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jkbdnr3fcejdz5rvy8q98c,imgname-fotojet--57--1787330672312.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. റിസർവേഷൻ ഹട്ടാവോ ആന്ദോളൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആദ്യം പ്രതിഷേധത്തിന് അനുമതി നൽകാതിരുന്ന പൊലീസ് പിന്നീട് വൈകിട്ട് 4 മണിവരെ 500 പേർക്ക് മാത്രം അനുമതി നൽകി. എന്നാൽ, അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധക്കാർ ജന്തർ മന്തിറിൽ തുടർന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. ഇൻസ്റ്റാഗ്രാമിലെ റിസർവേഷൻ ഹട്ടാവോ ആന്ദോളൻ എന്ന പേജിലൂടെ ഉയർന്ന ആഹ്വാനത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/protest-against-caste-based-reservation-at-jantar-mantar-articleshow-onl68hu"/>
        </item>
        <item>
            <title><![CDATA[ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ, രക്ഷയ്ക്കായി പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ]]></title>
            <link>https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir</link>
            <guid isPermaLink="true">https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir</guid>
            <pubDate>Fri, 21 Aug 2026 21:09:01 +0530</pubDate>
            <description><![CDATA[&lt;p&gt;വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jfjjbhqgdgr4d7dfd6n92t,imgname-burglars-seek-police-help-1787326712177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വൽസാദ്: ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ. ഒടുവിൽ രക്ഷനേടാനായി കടയ്ക്കുള്ളിൽ നിന്ന് പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സാർ ഞങ്ങൾ മോഷ്ടിച്ചു, നാട്ടുകാർ ഷട്ടർ അടച്ച് കടയ്ക്ക് മുന്നിൽ നിൽക്കുന്നു, രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് മോഷ്ടാക്കൾ പൊലീസ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ടത്. വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാക്കളെ പിടികൂടി. ദിനേശ് സോൻകർ, വിപിൻ പാഥക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജ്വല്ലറിക്ക് ചുറ്റും മാരകായുധങ്ങളുമായി തടിച്ച് കൂടിയ നാട്ടുകാരിൽ നിന്ന് ഏറെ പണിപ്പെട്ടാണ് മോഷ്ടാക്കളെ പൊലീസ് വാഹനത്തിൽ കയറ്റിയത്.&lt;/p&gt;&lt;p&gt;ജ്വല്ലറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ പോയ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കള്ളന്മാരുടെ പ്ലാൻ പൊളിച്ചത്. പ്രദേശവാസികൾ കടയുടെ ഷട്ടർ പുറത്തുനിന്ന് താഴേക്ക് വലിച്ചിട്ട് ഇവരെ ഉള്ളിൽ കുടുക്കുകയായിരുന്നു. വിവരമറിഞ്ഞ് വടികളുമായി നിരവധി ആളുകൾ ജ്വല്ലറിക്ക് മുന്നിൽ തടിച്ചുകൂടുകയും ഷട്ടർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ പൂട്ടിയിരിക്കുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. ഇവർ മോഷ്ചിക്കാൻ ശ്രമിച്ച ചില ആഭരണങ്ങളും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir"/>
        </item>
        <item>
            <title><![CDATA[അമിതവേഗതയിൽ അശ്രദ്ധയിൽ പാഞ്ഞെത്തി ആസ്റ്റൺ മാർട്ടിൻ, യുവതിക്ക് ദാരുണാന്ത്യം, എംപിയുടെ മകനെതിരെ കേസ്]]></title>
            <link>https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns</link>
            <guid isPermaLink="true">https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns</guid>
            <pubDate>Fri, 21 Aug 2026 20:19:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jcqfm2sndndrz2te15j4z4,imgname-mp-son-road-accident-1787323727490.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ്&zwnj; കേസെടുത്തത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടി എം.പിയും വ്യവസായിയുമാണ് ലിംഗമനേനി രമേശ്. ഓഗസ്റ്റ് 16നാണ് ഹൈദരാബാദിലെ മാധാപൂർ പ്രദേശത്തുള്ള ഇനോർബിറ്റ് മാളിന് സമീപം അപകടമുണ്ടായത്. ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.&lt;/p&gt;&lt;p&gt;ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഭാരതിയും സഹപ്രവർത്തകയായ പൂജ അശോക് അലോണും ചേർന്ന് ഉച്ചഭക്ഷണത്തിനായി പുറത്ത് പോയിരുന്നു. ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മാളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഭാരതിയെ സഞ്ജുഷ് ഓടിച്ചിരുന്ന ആസ്റ്റൺ മാർട്ടിൻ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാരതിക്ക് കടുത്ത രക്തസ്രാവമുണ്ടായി. അപകടം നടന്ന ഉടൻ തന്നെ അതേ കാറിൽ ഭാരതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാരതിയുടെ സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റോർ മാനേജർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് മരണത്തിന് കാരണമായതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ സഞ്ജുഷിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാലും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns"/>
        </item>
        <item>
            <title><![CDATA[പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി, എഫ്ഐആർ വിവരങ്ങൾ പുറത്ത്; രാഹുലിന്‍റെ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം വിജയം, ഹീറോയെന്ന് കോൺഗ്രസ്]]></title>
            <link>https://www.asianetnews.com/india-news/rahul-gandhi-protest-forces-delhi-police-to-register-case-with-severe-charges-over-pellet-attack-articleshow-f9gsqu1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rahul-gandhi-protest-forces-delhi-police-to-register-case-with-severe-charges-over-pellet-attack-articleshow-f9gsqu1</guid>
            <pubDate>Fri, 21 Aug 2026 19:24:29 +0530</pubDate>
            <description><![CDATA[&lt;p&gt;പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ കുത്തിയിരിപ്പ് സമരത്തിനൊടുവിൽ ദില്ലി പൊലീസ് കേസെടുത്തു. മാരകായുധം ഉപയോഗിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j9ftk7kmwy0hrwj64756sw,imgname-rahul-protest-1787320330855.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്&zwj;റെ വിവരങ്ങൾ പുറത്ത്. അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് കേസെടുത്തത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'അനീതി നേരിടുന്നവരുടെ ഹീറോ'&lt;/strong&gt;&lt;/h2&gt;&lt;p&gt;പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് നടപടി. സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ദില്ലിയിൽ ജന്തർമന്ദിറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടയുണ്ടായ സംഭവത്തിൽ വിദ്യാർത്ഥി നേരിട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട ശക്തമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് കേന്ദ്ര സർക്കാരും ദില്ലി പൊലീസും വഴങ്ങിയതും കേസെടുക്കാൻ തയ്യാറായതും. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങി. നീതിക്കായി നിലകൊള്ളുന്ന രാഹുൽ ഗാന്ധി 'അനീതി നേരിടുന്ന ഏവരുടെയും ഹീറോ'യാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/rahul-gandhi-protest-forces-delhi-police-to-register-case-with-severe-charges-over-pellet-attack-articleshow-f9gsqu1"/>
        </item>
        <item>
            <title><![CDATA[രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും]]></title>
            <link>https://www.asianetnews.com/india-news/the-police-will-register-a-case-regarding-the-pellet-attack-that-occurred-during-the-protest-march-at-jantar-mantar-articleshow-w8uzh2x</link>
            <guid isPermaLink="true">https://www.asianetnews.com/india-news/the-police-will-register-a-case-regarding-the-pellet-attack-that-occurred-during-the-protest-march-at-jantar-mantar-articleshow-w8uzh2x</guid>
            <pubDate>Fri, 21 Aug 2026 17:45:07 +0530</pubDate>
            <description><![CDATA[&lt;p&gt;ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3xz87ns0ehc11d1mgd8hy,imgname-fotojet--54--1787314502919.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ​ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.&lt;/p&gt;&lt;p&gt;ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. സിജെപി പ്രതിഷേധത്തിനിടെ 'സൻസദ് ചലോ' മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയ&zwj;&zwj;ർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/the-police-will-register-a-case-regarding-the-pellet-attack-that-occurred-during-the-protest-march-at-jantar-mantar-articleshow-w8uzh2x"/>
        </item>
        <item>
            <title><![CDATA['വിജയ് നിലപാട് അറിയിക്കണം'; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം]]></title>
            <link>https://www.asianetnews.com/india-news/vijay-must-state-his-stance-cpm-to-stage-public-protest-against-chief-secretary-articleshow-q2l826r</link>
            <guid isPermaLink="true">https://www.asianetnews.com/india-news/vijay-must-state-his-stance-cpm-to-stage-public-protest-against-chief-secretary-articleshow-q2l826r</guid>
            <pubDate>Fri, 21 Aug 2026 16:22:48 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർത്ഥി പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിനെ തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരെ സിപിഎം പരസ്യപ്രതിഷേധത്തിന് ഒരുങ്ങുന്നു. ചീഫ് സെക്രട്ടറിയെ നീക്കണമെന്നും വിഷയത്തിൽ നടൻ വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hz74xgqesha3r655d0vpv6,imgname-vijay--1--1787309560752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്&zwnj; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിജയ് നിലപാട് അറിയിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നുവെന്നും സിപിഎം ആരോപിച്ചു. ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടിയാണ് സിപിഎം.&lt;/p&gt;&lt;p&gt;തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28നായിരുന്നു യോഗം. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/vijay-must-state-his-stance-cpm-to-stage-public-protest-against-chief-secretary-articleshow-q2l826r"/>
        </item>
        <item>
            <title><![CDATA[രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമെന്ന് ബിജെപി, പെല്ലറ്റ് പ്രയോഗത്തിനെതിരായ മിന്നൽ സമരത്തിനെതിരെ വിമർശനം കടുപ്പിച്ച് നേതാക്കൾ]]></title>
            <link>https://www.asianetnews.com/india-news/bjp-slams-rahul-gandhi-protest-over-pellet-gun-incident-terms-it-politics-of-anarchy-articleshow-lp808g3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-slams-rahul-gandhi-protest-over-pellet-gun-incident-terms-it-politics-of-anarchy-articleshow-lp808g3</guid>
            <pubDate>Fri, 21 Aug 2026 16:21:02 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർത്ഥി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബിജെപി. രാഹുലിന്റേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hyderatf5e8n8ypf7g20a4,imgname-rahul-bjp-1787308718858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സി ജെ പി വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബി ജെ പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിർന്ന ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജൂലൈ 20 ലെ സംഭവവികാസങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുൽ ഗാന്ധി വഴങ്ങാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പെല്ലറ്റ് പ്രയോഗം അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പാർലമെന്റ് സ്ട്രീറ്റിലെ സി പി ഒ ഓഫീസിൽ രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി സ്വാർത്ഥ ലാഭത്തിനായി മാത്രമാണ് ഈ വിഷയം ദുരുപയോഗം ചെയ്യുന്നതെന്ന് ബ ജെ പി നേതാവ് സ്മൃതി ഇറാനി ആരോപിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുമ്പോൾ ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ബി ജെ പി വിമർശിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;മിന്നൽ സമരം&lt;/strong&gt;&lt;/h2&gt;&lt;p&gt;സി ജെ പിയുടെ വിദ്യാ&zwj;ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ​ഗാന്ധി മിന്നൽ സമരം നടത്തിയത്. ജൂലൈ 20 ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെന്&zwj;റ് സ്ട്രീറ്റിലെ ഡി സി പി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡി സി പി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-slams-rahul-gandhi-protest-over-pellet-gun-incident-terms-it-politics-of-anarchy-articleshow-lp808g3"/>
        </item>
        <item>
            <title><![CDATA[തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ]]></title>
            <link>https://www.asianetnews.com/india-news/centre-denies-permission-for-cm-revanth-reddy-us-visit-articleshow-9cebbzf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-denies-permission-for-cm-revanth-reddy-us-visit-articleshow-9cebbzf</guid>
            <pubDate>Fri, 21 Aug 2026 15:15:34 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. നിലവിൽ യുകെയിലുള്ള അദ്ദേഹം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രയ്ക്ക് പദ്ധതിയിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxdqay2c1m8mzx3rft53ymmj,imgname-kaleshwaram-project-row-revanth-reddys-belt-treatment-remark-sparks-political-clash-with-brs-1783945853004.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവിൽ യുകെയിലെ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, യുഎസ് സന്ദർശനത്തിന് ഒരുങ്ങവെ ആണ് കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യത്തിൽ യുഎസ് സന്ദർശനം റദ്ദാക്കി രേവന്ത് റെഡ്ഡി, ഓഗസ്റ്റ് 23ന് ഹൈദരാബാദിൽ എത്തും.&lt;/p&gt;&lt;p&gt;ലണ്ടനിൽനിന്ന് യുഎസിലെ ബോസ്റ്റൺ സന്ദർശിച്ച ശേഷം ഈ മാസം 30ന് ഹൈരദാബാദിലേക്ക് മടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. മുഖ്യമന്ത്രിയുടെ തെലങ്കാന റൈസിങ് പരിപാടിയുടെ ഭാഗമായിരുന്നു യുഎസ്, യുകെ സന്ദർശനം. യാത്രാനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും യുകെ സന്ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെയിൽ എത്തിയ ശേഷമാണ് യുഎസ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച വിവരം കേന്ദ്രസർക്കാർ അറിയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.&lt;/p&gt;&lt;p&gt;ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശനം റദ്ദാക്കാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാഷ്ട്രീയപരമായ കാരണങ്ങളാൽ അനുമതി നിഷേധിച്ചിരിക്കുന്നു എന്ന് സർക്കാർ അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സർക്കാർ പ്രതിനിധികൾ യുഎസിൽ എത്തി കരാറുകളിൽ ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലണ്ടനിൽ നിശ്ചയിച്ച വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാകും മുഖ്യമന്ത്രി ഹൈദരാബാദിലേക്ക് മടങ്ങും.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-denies-permission-for-cm-revanth-reddy-us-visit-articleshow-9cebbzf"/>
        </item>
        <item>
            <title><![CDATA[രാജസ്ഥാനിൽ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; വാഹനം തകർത്തു]]></title>
            <link>https://www.asianetnews.com/india-news/cjp-alleges-attack-during-rajasthan-school-visit-articleshow-8zr7d0c</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cjp-alleges-attack-during-rajasthan-school-visit-articleshow-8zr7d0c</guid>
            <pubDate>Fri, 21 Aug 2026 15:07:43 +0530</pubDate>
            <description><![CDATA[&lt;p&gt;രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ സി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം. സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് മർദ്ദനമേൽക്കുകയും പ്രവർത്തകർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hv7p5k8cc2ptddqydzta0x,imgname-cjp-1787305384115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: രാജസ്ഥാനിൽ സി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം. ജയ്പൂരിലെ സ്കൂൾ സന്ദർശിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് അടക്കം മർദ്ദനമേറ്റു. പ്രവർത്തകർ സഞ്ചരിച്ച വാഹനവും തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു.&lt;/p&gt;&lt;p&gt;കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- 'എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു'-ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന കാറിന്&zwj;റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിൽ ചോദിച്ചു.&lt;/p&gt;&lt;p&gt;VIDEO | Jaipur, Rajasthan: Cockroach Janata Party (CJP) co-convenor Ashutosh Ranka and others chased away by locals as they tried to visit Bagru village. #CJP #JaipurNews(Full video available to PTI Videos - https://t.co/n147TvrpG7) pic.twitter.com/ZivHSEFqaO&lt;/p&gt;&lt;p&gt;&mdash; Press Trust of India (@PTI_News) August 21, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/cjp-alleges-attack-during-rajasthan-school-visit-articleshow-8zr7d0c"/>
        </item>
        <item>
            <title><![CDATA[വിജയ് പ്രഖ്യാപിച്ച കാർ വേണ്ടെന്ന് ഡിഎംകെ; പാർട്ടിയുടെ 59 എംഎൽഎമാരും വാഗ്ദാനം നിരസിക്കുന്നുവെന്ന് ഉദയനിധി]]></title>
            <link>https://www.asianetnews.com/india-news/dmk-59-mlas-reject-tamil-nadu-cm-vijay-s-free-car-offer-articleshow-0m1g6rg</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dmk-59-mlas-reject-tamil-nadu-cm-vijay-s-free-car-offer-articleshow-0m1g6rg</guid>
            <pubDate>Fri, 21 Aug 2026 14:51:02 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോൾ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നിലപാടെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hk3jytmgfa6qt4htxtmrea,imgname-udhayanidhi-stalin-1787296861146.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എം എൽ എ മാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡി എം കെ. പാർട്ടിയുടെ 59 എം എൽ എമാർ സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ഡി എം കെ സർക്കാരിന്&zwj;റെ കാലത്തെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയുള്ളപ്പോൾ അനാവശ്യ ചെലവ് വേണ്ട. എം എൽ എമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കണം. അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;വിജയ് സംസ്ഥാനത്തെ 234 എം എൽ എമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭരണപക്ഷമായ ടി വി കെയും പ്രതിപക്ഷമായ ഡി എം കെയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. ഡി എം കെയുടെ 59 നിയമസഭാംഗങ്ങളും ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. അധികാരമേറ്റ നാൾ മുതൽ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് ആവർത്തിച്ചു പറയുന്ന ടി വി കെ സര്&zwj;ക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;എല്ലാ എം എൽ എമാരെയും സമന്മാരായി കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അർജുന സർക്കാരിന്&zwj;റെ തീരുമാനത്തെ ന്യായീകരിച്ചു. വി സി കെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എം എൽ എമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ഒരു ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&quot;ഞങ്ങളുടെ പല എം എൽ എമാർക്കും സ്വന്തമായി വീടും കാറുമില്ല, പ്രത്യേകിച്ച് ഇടത് പാർട്ടി എം എൽ എമാർക്ക്. ഒരു പ്രഖ്യാപനം നടത്തുമ്പോൾ അത് എല്ലാവർക്കും പൊതുവായുള്ളതായിരിക്കും. നിലവിൽ സ്വന്തമായി കാറുള്ളവർ സർക്കാർ വാഹനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് ടി വി കെയുടെ നിലപാട്&quot; എന്ന് മന്ത്രി വിശദീകരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ വിമർശനം ഉന്നയിച്ച ആധവ് അർജുന, സ്വന്തമായി മൂന്ന് ബംഗ്ലാവുകൾ ഉണ്ടായിട്ടും അദ്ദേഹം എന്തിനാണ് സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നതെന്ന് ചോദിച്ചു. സൌജന്യ കാറിനൊപ്പം ഡ്രൈവർ, ഇന്ധനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസ് നൽകുമെന്നും വിജയ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/dmk-59-mlas-reject-tamil-nadu-cm-vijay-s-free-car-offer-articleshow-0m1g6rg"/>
        </item>
        <item>
            <title><![CDATA[ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ, നീതി കിട്ടും വരെ പ്രതിഷേധം തുടരും]]></title>
            <link>https://www.asianetnews.com/india-news/protests-will-continue-until-justice-is-delivered-rahul-gandhi-arrives-at-dcp-office-with-pellet-gun-victim-articleshow-5tvdfdm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/protests-will-continue-until-justice-is-delivered-rahul-gandhi-arrives-at-dcp-office-with-pellet-gun-victim-articleshow-5tvdfdm</guid>
            <pubDate>Fri, 21 Aug 2026 14:03:37 +0530</pubDate>
            <description><![CDATA[&lt;p&gt;കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hpjpv4cx0rwpkvhp0f8wxt,imgname-14c6a360-25c9-4e82-8e4e-b61a4e6e75ad-1787300502372.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; സിജെപിയുടെ വിദ്യാ&zwj;ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.&lt;/p&gt;&lt;p&gt;ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.&lt;/p&gt;&lt;p&gt;സിജെപി പ്രതിഷേധത്തിനിടെ 'സൻസദ് ചലോ' മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയ&zwj;&zwj;ർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/protests-will-continue-until-justice-is-delivered-rahul-gandhi-arrives-at-dcp-office-with-pellet-gun-victim-articleshow-5tvdfdm"/>
        </item>
        <item>
            <title><![CDATA[മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ]]></title>
            <link>https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd</guid>
            <pubDate>Fri, 21 Aug 2026 13:18:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hmn6yrz66ycpyw8amgzch1,imgname-whatsapp-image-2026-08-21-at-1.17.15-pm-1787298487256.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ ഉത്തരവായി. ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നായി ദക്ഷിണ റെയിൽവേ 112 ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും മുംബൈയിൽ നിന്ന് ട്രെയിനുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈ മലയാളികളോടുള്ള ഈ അവഗണന ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് റെയിൽവേയുടെ ഇടപെടൽ.&lt;/p&gt;&lt;p&gt;മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേയുടെ ആദ്യ വിശദീകരണം. എന്നാൽ മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ അടിയന്തര റെയിൽവേ ഇടപെടൽ ആവശ്യപ്പെടുമെന്ന് കെ.സി വേണുഗോപാൽ എംപിയും വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലുകളും കൂടി ഫലം കണ്ടതോടെയാണ് ഒടുവിൽ മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ഓണം ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd"/>
        </item>
        <item>
            <title><![CDATA[മണ്ഡല പുനർനിർണയം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ്‍ 'യു-ടേൺ' അടിച്ചെന്ന ആരോപണവുമായി ഡിഎംകെ]]></title>
            <link>https://www.asianetnews.com/india-news/dmk-alleges-vijay-and-tvk-government-make-u-turn-on-delimitation-over-issue-articleshow-t3ms7mw</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dmk-alleges-vijay-and-tvk-government-make-u-turn-on-delimitation-over-issue-articleshow-t3ms7mw</guid>
            <pubDate>Fri, 21 Aug 2026 10:57:25 +0530</pubDate>
            <description><![CDATA[&lt;p&gt;മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്&zwj;യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ മലക്കംമറിഞ്ഞതെന്നും പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcndd0vch9zqt2mfp4zwxt,imgname-vijay-amit-shah-meeting-dmk-u-turn-allegation-1787290105248.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്&zwj;യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ മലക്കംമറിഞ്ഞതെന്നും പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു.&lt;/p&gt;&lt;p&gt;മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരേയും വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലോക്സഭ സീറ്റുകൾ വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാൽ, അതേ ആഴ്ച തന്നെ വിജയ്&zwj;യും ടിവികെ സർക്കാരും നിലപാട് മാറ്റിയിരിക്കുകയാണ്. ടിവികെ സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പിനെ ചോദ്യംചെയ്യുമോയെന്നും അതോ തലയാട്ടി എല്ലാം സമ്മതിക്കുമോയെന്നും ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നടന്ന സതേൺ സോണൽ കൗൺസിൽ യോ​ഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്&zwj;യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണ്ഡല പുനർനിർണയത്തിൽ വിജയ് സർക്കാർ മലക്കംമറിഞ്ഞെന്ന ആരോപണവുമായി ഡിഎംകെ രം​ഗത്തെത്തിയത്. സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് യോ​ഗമാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/dmk-alleges-vijay-and-tvk-government-make-u-turn-on-delimitation-over-issue-articleshow-t3ms7mw"/>
        </item>
        <item>
            <title><![CDATA['ചോദ്യങ്ങൾ തയാറാക്കിയത് എഐ'; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി വിദ​ഗ്ധർ]]></title>
            <link>https://www.asianetnews.com/india-news/questions-prepared-by-ai-experts-level-serious-allegations-against-nta-articleshow-umnlztt</link>
            <guid isPermaLink="true">https://www.asianetnews.com/india-news/questions-prepared-by-ai-experts-level-serious-allegations-against-nta-articleshow-umnlztt</guid>
            <pubDate>Fri, 21 Aug 2026 10:55:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നുവെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എൻടിഎ വിശദീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04x5sm4j78spx1dq157563a,imgname-eigbd-1786871211652.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങൾ ഭൂരിപക്ഷവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്നും വിദ​ഗ്ധർ ആരോപിച്ചു. തർജ്ജിമ അടക്കം തയ്യാറാക്കിയതും എ ഐ സഹായത്തോടെയെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി എൻടിഎ രം​ഗത്തെത്തി. ചോദ്യപേപ്പർ തയാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎ വൃത്തങ്ങളുടെ വിശദീകരണം. ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്കെതിരെയും എൻടിഎ രം​ഗത്തെത്തി. ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നുവെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എൻടിഎ വിശദീകരിച്ചു. ഉത്തരസൂചിക ആക്ഷേപങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും. പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും സംവിധാനത്തിൽ പിഴവില്ലെന്നും എൻടിഎ വിശദീകരിച്ചു.&lt;/p&gt;&lt;p&gt;അടുത്തകാലം വരെ എൻടിഎയുമായി സഹകരിച്ച വിഷയ വിദഗ്&zwnj;ദരാണ്&zwnj; നെറ്റ്&zwnj; പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കിയത്&zwnj; എഐ ഉപയോഗിച്ചാണെന്ന ആരോപണം ഉയർത്തിയത്.ചോദ്യപേപ്പർ തയ്യാറാക്കാൻ വ്യാപകവുമായി എഐ ഉപയോഗിച്ചു. ഇങ്ങനെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ വേണ്ടത്ര പരിശോധിക്കാത്തതാണ്&zwnj; കൂടുതൽ തെറ്റുകളുണ്ടാവുന്നതിന്&zwnj; കാരണമായെന്നും വിദഗധർ വ്യക്തമാക്കുന്നു. പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട് പരീക്ഷയുടെ ഉത്തരസൂ&zwj;ചിക എൻടിഎ പുറത്തുവിടാൻ വൈകിയത് ഈ പിഴവുകളുടെ പശ്ചാത്തലത്തിലാണെന്നാണ് ആരോപണം.&lt;/p&gt;&lt;p&gt;എന്നാൽ മുൻ വിഷയ വിദഗ്&zwnj;ദർ ഉന്നയിച്ച ആരോപണത്തെ എൻടിഎ തള്ളി. ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപം പരിശോധിക്കുമെന്നും പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂ എന്നും ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ഇംഗ്ലീഷ്, കോമേഴ്&zwnj;സ്, സോഷ്യോളജി നെറ്റ്&zwnj; ചോദ്യപേപ്പറുകളിൽ ഗുരുതര അബദ്ധം കണ്ടെത്തിയതിന് തുടർന്ന് ഈ പരീക്ഷകൾ റദ്ദാക്കിയിരുന്നു. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്.ബിഎസ്&zwj;സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്.34 കോളേജുകളിൽ നടന്ന പരീക്ഷയാണ് ചോർന്നത്. വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സർവകലാശാല അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/questions-prepared-by-ai-experts-level-serious-allegations-against-nta-articleshow-umnlztt"/>
        </item>
        <item>
            <title><![CDATA['മന്ത്രിമാരുടെ നായകൾക്ക് ഇതിനെക്കാൾ വലിയ സൗകര്യങ്ങളുണ്ട്'; ​ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി]]></title>
            <link>https://www.asianetnews.com/india-news/cjp-leader-abhijeet-dipke-school-visit-demand-maharashtra-minister-resignation-articleshow-vndpq3c</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cjp-leader-abhijeet-dipke-school-visit-demand-maharashtra-minister-resignation-articleshow-vndpq3c</guid>
            <pubDate>Fri, 21 Aug 2026 10:16:20 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പഠനം നടത്താൻ വിദ്യാർഥികൾ നിർബന്ധിതരായിരിക്കുകയാണ്. നല്ല ക്ലാസ്മുറികളോ ബെഞ്ചുകളോ ശുചിമുറികളോ സ്കൂളുകളിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് സിജെപി കൺവീനർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ha93d7tfyh6ys2x8yf4b0x,imgname-cjp-abhijeet-dipke-school-visit-1787287604646.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജീത് ദീപ്കെ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പഠനം നടത്താൻ വിദ്യാർഥികൾ നിർബന്ധിതരായിരിക്കുകയാണ്. നല്ല ക്ലാസ്മുറികളോ ബെഞ്ചുകളോ ശുചിമുറികളോ സ്കൂളുകളിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് സിജെപി കൺവീനർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.&lt;/p&gt;&lt;p&gt;സിജെപി കഴിഞ്ഞയാഴ്ച ആരംഭിച്ച സ്കൂൾ തീക് കരോ പ്രചാരണത്തിന്റെ ഭാ​ഗമായാണ് അഭിജീത് ദീപ്കെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചത്. നിരവധി സ്കൂളുകൾ ഇപ്പോഴും നല്ല ക്ലാസ്മുറികൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സ്കൂളുകളിൽ മൃ​ഗങ്ങളെക്കാൾ മോശമായരീതിയിലാണ് വിദ്യാർഥികളെ പരി​ഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സ്കൂളുകളുടെ ഈ അവസ്ഥയ്ക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഉത്തരവാദികളാണെന്നും ദീപ്കെ പറഞ്ഞു.&lt;/p&gt;&lt;p&gt;രാഷ്ട്രീയ നേതാക്കൾ വിദ്യാർഥികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നത്? അവർക്ക് ഹെലികോപ്റ്ററുകളിൽ യാത്ര ചെയ്യാൻ വേണ്ടി മാത്രമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്? തങ്ങളുടെ കുട്ടികൾ ഏത് അവസ്ഥയിലാണ് പഠിക്കുന്നതെന്ന് ജനങ്ങൾ കാണണം. ഈ മന്ത്രിമാരുടെ വളർത്തുനായകൾക്ക് ഇതിനെക്കാൾ വലിയ സൗകര്യങ്ങളുണ്ടെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സ്കൂളുകളെ സ്ഥിതി മനസിലാകണമെങ്കിൽ എംഎൽഎമാരും മന്ത്രിമാരും അവരുടെ മക്കളെ സർക്കാർ സ്കൂളിലേക്ക് അയക്കണമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/cjp-leader-abhijeet-dipke-school-visit-demand-maharashtra-minister-resignation-articleshow-vndpq3c"/>
        </item>
        <item>
            <title><![CDATA[ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന]]></title>
            <link>https://www.asianetnews.com/india-news/stale-food-served-on-trains-widespread-inspections-at-railway-stations-articleshow-9aa1ng8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/stale-food-served-on-trains-widespread-inspections-at-railway-stations-articleshow-9aa1ng8</guid>
            <pubDate>Fri, 21 Aug 2026 09:44:43 +0530</pubDate>
            <description><![CDATA[&lt;p&gt;ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h8e8exh8qzwgb9dt7gw224,imgname-railway-station--1--1787285676509.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു:&lt;/strong&gt; റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്&zwnj;റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.&lt;/p&gt;&lt;p&gt;കെ.ആർ പുരത്തെ ഫുഡ് സ്റ്റാളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതർ കണ്ടെത്തി. മൈസൂരു-ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്&zwnj;സ്പ്രസിലെ പരിശോധനയിൽ ക്ലീൻ ചിറ്റ് ലഭിച്ചു. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതായി അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/stale-food-served-on-trains-widespread-inspections-at-railway-stations-articleshow-9aa1ng8"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിൽ അമ്മയുടെ 80-ാം പിറന്നാൾ ആഘോഷം; കോൺഗ്രസ് എംഎൽഎ വിവാദത്തിൽ, പ്രതിഷേധം]]></title>
            <link>https://www.asianetnews.com/india-news/celebrating-birthday-at-hospital-congress-mla-in-controversy-articleshow-wg0p4yd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/celebrating-birthday-at-hospital-congress-mla-in-controversy-articleshow-wg0p4yd</guid>
            <pubDate>Fri, 21 Aug 2026 09:32:34 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcc2vc689z6q8067y7mdcsnt,imgname-congress-flag-1765637206216.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു: &lt;/strong&gt;ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്. ആശുപത്രി മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ മുറിക്കകത്ത് റീൽസ് ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു. സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ പന്തൽ കെട്ടി ഡിജെ ഉൾപ്പെടെയുള്ള പരിപാടികളുമായായിരുന്നു ആഘോഷം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/celebrating-birthday-at-hospital-congress-mla-in-controversy-articleshow-wg0p4yd"/>
        </item>
        <item>
            <title><![CDATA['ഞങ്ങൾ ജെൻസീയാണ്'; ലഡാക്കിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി യുവതി, ​ദൃശ്യങ്ങൾ വൈറലായതോടെ ക്ഷമാപണം]]></title>
            <link>https://www.asianetnews.com/india-news/we-are-gen-z-girl-viral-video-apologized-to-indian-army-articleshow-8d3pyxl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/we-are-gen-z-girl-viral-video-apologized-to-indian-army-articleshow-8d3pyxl</guid>
            <pubDate>Fri, 21 Aug 2026 08:36:51 +0530</pubDate>
            <description><![CDATA[&lt;p&gt;സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു. ഇന്ത്യൻ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h4jyza2kp26e8p38adm7qh,imgname-we-are-gen-z-girl-viral-video-1787281636330.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ലഡാക്കിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട സംഭവത്തിൽ ക്ഷമാപണം നടത്തി യുവതി. ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു. ഇന്ത്യൻ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസങ്ങളിലാണ് ലഡാക്കിലെ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കയർത്ത് സംസാരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. സുരക്ഷാ കാരണങ്ങളാൽ റോഡ് അടച്ചതിനെത്തുടർന്നാണ് യുവതി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറിയത്. ഞങ്ങൾ ജെൻസീയാണെന്നും ഈ അസംബന്ധങ്ങൾ ഞങ്ങൾ ഒരിക്കലും സഹിക്കില്ലെന്നും യുവതി പറഞ്ഞിരുന്നു. ഈ വാക്കുകളും യുവതിയുടെ ​ദൃശ്യങ്ങളുമാണ് പിന്നീട് വ്യാപക വിമർശനത്തിനിടയാക്കിയത്. സംഭവത്തിൽ വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് 25-കാരി ക്ഷമാപണവുമായി രം​ഗത്തെത്തിയത്.&lt;/p&gt;&lt;p&gt;ജൂലായ് 26-ന് കാർ​ഗിൽ വിജയ് ദിവസ് ദിനത്തിൽ ​​ദ്രാസിലെ മിനിമാർ​ഗ് ചെക്പോസ്റ്റിന് സമീപത്തായാണ് ഈ സംഭവമുണ്ടായത്. സുരക്ഷാകാരണങ്ങളാൽ മേഖലയിലെ റോഡ് ​ഗതാ​ഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെയാണ് വിനോദസഞ്ചാരിയായ 25-കാരി സുരക്ഷാ ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറിയത്. സംഭവസമയത്ത് ഒരു മന്ത്രിയുടെ വാഹനമടക്കം സുരക്ഷാ ഉദ്യോ​ഗസ്ഥർ കയറ്റിവിട്ടതോടെയാണ് താൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, രോ​ഗി കൂടിയായ തനിക്ക് ശുചിമുറിയിൽ പോലും പോകാൻ കഴിയാതെ ആറുമണിക്കൂറോളം റോഡിൽ കിടക്കേണ്ടിവന്നെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നുണ്ടായ കടുത്ത നിരാശയിലാണ് അങ്ങനെയെല്ലാം സംഭവിച്ചത്. പക്ഷേ, താൻ പറഞ്ഞത് തെറ്റായിപ്പോയി. താൻ ഒരു സാധാരണക്കാരിയാണ്. ഇത് ഇത്രത്തോളം വലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു. ഇതിനുശേഷം കടുത്ത വിഷാദത്തിലായി. രാജ്യത്തെ എല്ലാവരോടും ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയോടും താൻ മാപ്പ് ചോദിക്കുന്നു. തന്റെ വാക്കുകൾ അനേകംപേരെ വേദനിപ്പിച്ചതിൽ തനിക്ക് വിഷമമുണ്ടെന്നും യുവതി പറഞ്ഞു.&lt;/p&gt;&lt;p&gt;ഞങ്ങൾ ജെൻസീ ആണെന്ന പ്രയോ​ഗം സ്വാഭാവികമായി വന്നുപോയതാണെന്നും യുവതി കൂട്ടിച്ചേർത്തു. അവിടെയുണ്ടായിരുന്നവർ പലതും പറഞ്ഞ് പ്രകോപിപ്പിച്ചപ്പോൾ അങ്ങനെ പറഞ്ഞുപോയതാണ്. ആ പ്രയോ​ഗം എങ്ങനെ വന്നുവെന്ന് പോലും തനിക്കറിയില്ല. അബദ്ധവശാൽ പറഞ്ഞുപോയതാണ്. ജെൻസീയെ പരാമർശിച്ച് എന്തെങ്കിലും പറയാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/we-are-gen-z-girl-viral-video-apologized-to-indian-army-articleshow-8d3pyxl"/>
        </item>
        <item>
            <title><![CDATA[ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം, പരീക്ഷ റദ്ദാക്കി]]></title>
            <link>https://www.asianetnews.com/india-news/question-paper-leak-at-indira-gandhi-agricultural-university-raipur-exam-cancelled-articleshow-mgznc6w</link>
            <guid isPermaLink="true">https://www.asianetnews.com/india-news/question-paper-leak-at-indira-gandhi-agricultural-university-raipur-exam-cancelled-articleshow-mgznc6w</guid>
            <pubDate>Fri, 21 Aug 2026 08:27:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ റദ്ദാക്കി. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h415eat7jspw1npcsxd622,imgname-fotojet---2026-08-21t082703.289-1787281053130.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ റദ്ദാക്കി. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ബിഎസ്&zwj;സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്. 34 സർവ്വകലാശാലകളിൽ നടന്ന പരീക്ഷയാണ് ചോർന്നത്. വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം, സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ പരീക്ഷ റദ്ദാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/question-paper-leak-at-indira-gandhi-agricultural-university-raipur-exam-cancelled-articleshow-mgznc6w"/>
        </item>
        <item>
            <title><![CDATA[ഹോംവർക്ക് ചെയ്യാത്തതിന് 6 വയസുകാരന്‍റെ മുഖത്തടിച്ചു, അധ്യപികയുടെ മടിയിൽ കുഴഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യർത്ഥി മരിച്ചു]]></title>
            <link>https://www.asianetnews.com/india-news/6-year-old-student-slapped-over-homework-dies-after-collapsing-in-teacher-s-lap-in-andhra-pradesh-articleshow-8dezgn1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/6-year-old-student-slapped-over-homework-dies-after-collapsing-in-teacher-s-lap-in-andhra-pradesh-articleshow-8dezgn1</guid>
            <pubDate>Fri, 21 Aug 2026 08:05:02 +0530</pubDate>
            <description><![CDATA[&lt;p&gt;ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിക്ക് നേരെ ദേഷ്യപ്പെടുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടിൽ പിടിച്ച് കരണത്തടിക്കുകയായിരുന്നു. അടികിട്ടിയ ഉടൻ തന്നെ കുട്ടി ബോധം പോയി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h274ssg5cj95cn823gxdfa,imgname-teacher-slaps-student-1787279151929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്വകാര്യ സ്കൂളിൽ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ് എന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമരാവതിയിലുള്ള വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിലാണ് കൊടും ക്രൂരത സംഭവിച്ചത്. ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്&zwj; വ്യാപകമായി പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിക്ക് നേരെ ദേഷ്യപ്പെടുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടിൽ പിടിച്ച് കരണത്തടിക്കുകയായിരുന്നു. അടികിട്ടിയ ഉടൻ തന്നെ കുട്ടി ബോധം പോയി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. കുട്ടി രാവിലെ പൂർണ്ണ ആരോഗ്യവാനായിട്ടാണ് സ്കൂളിലേക്ക് പോയതെന്നും, സംഭവം നടന്ന വിവരം സ്കൂൾ അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെയാണ് മകൻ എഴുന്നേറ്റത്. പിന്നാലെ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. എന്നാൽ കുട്ടി സ്കൂളിലെത്തി മണിക്കൂറുകൾക്കു ശേഷം ഞെട്ടിക്കുന്ന വാർത്തയാണ് കുടുംബം അറിയുന്നത്.&lt;/p&gt;&lt;p&gt;തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും സ്കൂളിൽ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംശയം തോന്നി തുടർന്ന് സ്&zwnj;കൂളിലെ സിസിടിവി ദൃശ്യങ്ങള്&zwj; പരിശോധിച്ചപ്പോഴാണ്, ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മുഖത്തടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും പിതാവ് പറഞ്ഞു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്&zwj; കാണാം.&lt;/p&gt;&lt;p&gt;സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സർക്കാർ വിഭാഗം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം വൺ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി പേടിച്ച് ഹൃദയാഘാതം സംഭവിച്ചതാണോ അതോ മർദ്ദനമേറ്റതിന്റെ ആഘാതത്തിലാണോ മരിച്ചതെന്ന് പോസ്റ്റ്&zwnj;മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/6-year-old-student-slapped-over-homework-dies-after-collapsing-in-teacher-s-lap-in-andhra-pradesh-articleshow-8dezgn1"/>
        </item>
        <item>
            <title><![CDATA[ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിൽനിന്ന് നീക്കിയത് ക്യൂ നിയന്ത്രണ സംവിധാനവും ഷെഡും; നിയന്ത്രിത നടപടി എന്ന് സർക്കാർ വൃത്തങ്ങൾ]]></title>
            <link>https://www.asianetnews.com/india-news/indian-officials-on-barricades-removed-outside-pakistan-high-commission-in-delhi-articleshow-dqnpkfl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/indian-officials-on-barricades-removed-outside-pakistan-high-commission-in-delhi-articleshow-dqnpkfl</guid>
            <pubDate>Fri, 21 Aug 2026 08:04:59 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതികരണവുമായി സർക്കാർ വൃത്തങ്ങൾ. ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചത് നിയന്ത്രിത നടപടിയാണെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f2j6bcefx68c5gd6dx7za9,imgname-pakistan-high-commission-buldozer-action-pic-1787212405100.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചത് നിയന്ത്രിത നടപടി എന്ന് സർക്കാർ വൃത്തങ്ങൾ. അനധികൃതമായി നിർമ്മിച്ച ക്യൂ നിയന്ത്രണ സംവിധാനവും ഷെഡുമാണ് പൊളിച്ചത്. ഇസ്ലാമാബാദിൽ സമാന നടപടി പാകിസ്ഥാൻ സ്വീകരിച്ചിരുന്നു. നടപടി ഇതിനപ്പുറം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്നലെയാണ് പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് ബൊള്ളാർഡുകളും ബാരിക്കേഡുകളും വിസ വിഭാഗത്തിന് സമീപത്തെ ക്യൂ നിയന്ത്രണ സംവിധാനവും പൊളിച്ചു നീക്കിയത്. മൂന്ന് ദിവസം മുമ്പ് സമാന നടപടി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പാകിസ്ഥാൻ നടത്തിയിരുന്നു. ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളാണ് പാക് അധികൃതർ നീക്കം ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിൻ്റെ പ്രതികരണത്തിനെതിരെ പാകിസ്ഥാനിൽ അമർഷം ഉണ്ടായതിനിടെ ആണ് പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിലെ നിർമ്മിതികൾ പൊളിച്ചു നീക്കിയത്. ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ നടത്തിയ സന്ദർശത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് പറഞ്ഞത്.&lt;/p&gt;&lt;p&gt;ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നും തൻ്റെ ആദ്യ സന്ദർശനമാണെന്നും ഇത് വിശ്വസിക്കാനാവാത്തത്ര മനോഹരമായ സ്ഥലമാണെന്നും ഇവിടെ വന്നതിലും ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു യുഎസ് അംബാസഡറുടെ പ്രതികരണം. ഇതിനെതിരെ പാകിസ്ഥാൻ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയായിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് അംബാസഡർ സെർജിയോ ഗോർ, കശ്മീരിലേക്ക് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/indian-officials-on-barricades-removed-outside-pakistan-high-commission-in-delhi-articleshow-dqnpkfl"/>
        </item>
        <item>
            <title><![CDATA[എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു]]></title>
            <link>https://www.asianetnews.com/india-news/hyderabad-aston-martin-car-accident-rajyasbha-mp-lingamaneni-ramesh-son-charged-articleshow-3eupxsk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hyderabad-aston-martin-car-accident-rajyasbha-mp-lingamaneni-ramesh-son-charged-articleshow-3eupxsk</guid>
            <pubDate>Fri, 21 Aug 2026 07:46:39 +0530</pubDate>
            <description><![CDATA[&lt;p&gt;ധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h1pkyb1wwe5cw6t371227g,imgname-hyderabad-aston-martin-accident-1787278610379.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തിൽ രാജ്യസഭാ എംപിയായ ലിം​ഗമനേനി രമേശിന്റെ മകൻ ലിം​ഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ ആഡംബര കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ യുവതിയെ ഇതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.&lt;/p&gt;&lt;p&gt;ജനസേന പാർട്ടിയുടെ രാജ്യസഭാം​ഗവും വ്യവസായിയുമായ ലിം​ഗമനേനി രമേശിന്റെ മകൻ സഞ്ജുഷ് ആണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമിതവേ​ഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നൽകിയതായും മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/hyderabad-aston-martin-car-accident-rajyasbha-mp-lingamaneni-ramesh-son-charged-articleshow-3eupxsk"/>
        </item>
        <item>
            <title><![CDATA[കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന പദവിയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന]]></title>
            <link>https://www.asianetnews.com/india-news/dharmendra-pradhan-may-return-to-union-cabinet-in-upcoming-reshuffle-articleshow-ghhm4l2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dharmendra-pradhan-may-return-to-union-cabinet-in-upcoming-reshuffle-articleshow-ghhm4l2</guid>
            <pubDate>Fri, 21 Aug 2026 04:29:52 +0530</pubDate>
            <description><![CDATA[നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാൻ മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ അദ്ദേഹത്തിന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0gp2pbj3va823d0cdvrh28j,imgname-dharmendra-pradhan-1787266423154.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ധർമേന്ദ്ര പ്രധാൻ വീണ്ടും മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ മുതിർന്ന ബി.ജെ.പി നേതാവും ലോക്&zwnj;സഭാ എം.പിയുമായ ധർമേന്ദ്ര പ്രാധാന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.&lt;/p&gt;&lt;p&gt;കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണുള്ളത്. രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.&lt;/p&gt;&lt;p&gt;ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/dharmendra-pradhan-may-return-to-union-cabinet-in-upcoming-reshuffle-articleshow-ghhm4l2"/>
        </item>
        <item>
            <title><![CDATA[പൊലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ പൊലീസ്]]></title>
            <link>https://www.asianetnews.com/india-news/police-seize-400-vehicles-in-bhubaneswar-after-clash-with-online-auto-taxi-drivers-articleshow-xzamkdf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/police-seize-400-vehicles-in-bhubaneswar-after-clash-with-online-auto-taxi-drivers-articleshow-xzamkdf</guid>
            <pubDate>Fri, 21 Aug 2026 01:25:39 +0530</pubDate>
            <description><![CDATA[ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാർ നടത്തിയ പ്രതിഷേധം പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിന് 400-ഓളം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0gbhha89vz8hwzb949wfjqk,imgname-online-taxi-1787255375175.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ സംഘർഷം. 400-ഓളം ഓട്ടോറിക്ഷകളും ടാക്സികളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു. ഓൺലൈൻ ആപ്പ് ഡ്രൈവർമാർ നടത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘർഷത്തിലും കലാശിച്ചത്.&lt;/p&gt;&lt;p&gt;റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസിന്റെ ശുപാർശയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ നേരിട്ട് ഇടപെട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം കുറ്റക്കാരായ വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത് എന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ദീപ്തി രഞ്ജൻ പത്ര അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവർമാർക്കും ഉടമകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/police-seize-400-vehicles-in-bhubaneswar-after-clash-with-online-auto-taxi-drivers-articleshow-xzamkdf"/>
        </item>
        <item>
            <title><![CDATA[ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു: 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്]]></title>
            <link>https://www.asianetnews.com/india-news/fir-against-meesho-and-seller-for-online-sale-of-toxic-chemical-following-class-12-student-death-articleshow-dswaxql</link>
            <guid isPermaLink="true">https://www.asianetnews.com/india-news/fir-against-meesho-and-seller-for-online-sale-of-toxic-chemical-following-class-12-student-death-articleshow-dswaxql</guid>
            <pubDate>Fri, 21 Aug 2026 00:50:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുരുഗ്രാമിൽ 17-കാരനായ വിദ്യാർത്ഥി നിരോധിത വിഷവസ്തു കഴിച്ച് മരിച്ച സംഭവത്തിൽ ഇ-കോമേഴ്&zwnj;സ് പ്ലാറ്റ്&zwnj;ഫോമായ മീഷോയ്ക്കെതിരെ പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, സൾഫാസ് എന്ന മാരക വിഷം കുട്ടി മീഷോ വഴി ഓൺലൈനായി ഓർഡർ ചെയ്തതാണെന്ന് കണ്ടെത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0g9g774e558vay4e8ggdztw,imgname-meesho-1787253234916.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്&zwnj;ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ് വിദ്യാർത്ഥിയായ യുവിയെന്ന 17-കാരൻ മരിച്ച സംഭവത്തിൽ ഇ-കോമേഴ്&zwnj;സ് പ്ലാറ്റ്&zwnj;ഫോമായ മീഷോയ്ക്കെതിരെ കേസ്. സൂറത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്ന വിൽപനക്കാരനെതിരെയും ഗുരുഗ്രാം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 28-നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ യുവി എന്ന വിദ്യാർത്ഥി സൾഫാസ് എന്ന മാരക വിഷവീര്യമുള്ള കെമിക്കൽ കഴിച്ച് മരണപ്പെടുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച അമ്മ അനുരാധ മെഹ്ര, ഓഗസ്റ്റിൽ മകന്റെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ വിഷവസ്തു ഓൺലൈൻ ഷോപ്പിംഗ് ആപ്പായ മീഷോ വഴി സൂറത്തിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഓർഡർ ചെയ്ത് വരുത്തിയതെന്ന് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാമിലെ ബാദ്ഷാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കർഷകർക്കും മറ്റും കൃഷി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ളതും കർശന നിയന്ത്രണങ്ങളുള്ളതുമായ മാരകമായ വിഷവസ്തുക്കൾ യാതൊരു പരിശോധനയുമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ വഴി ലഭ്യമാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സൂറത്തിലുള്ള വിൽപനക്കാരന്റെ പേരിലാണ് വിഷവസ്തു ഓർഡർ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ ഓർഡർ വിശദാംശങ്ങളും ഡിജിറ്റൽ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും നിയമവിരുദ്ധമായി ഇത്തരത്തിലുള്ള മാരക വസ്തുക്കൾ വിൽക്കാൻ സൗകര്യമൊരുക്കിയ പ്ലാറ്റ്&zwnj;ഫോമിനും വിൽപനക്കാരനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/fir-against-meesho-and-seller-for-online-sale-of-toxic-chemical-following-class-12-student-death-articleshow-dswaxql"/>
        </item>
        <item>
            <title><![CDATA[ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി]]></title>
            <link>https://www.asianetnews.com/india-news/parliament-panel-pushes-for-capped-hospital-bills-and-cheaper-care-articleshow-qr66odd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/parliament-panel-pushes-for-capped-hospital-bills-and-cheaper-care-articleshow-qr66odd</guid>
            <pubDate>Fri, 21 Aug 2026 00:09:36 +0530</pubDate>
            <description><![CDATA[സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണം നിയന്ത്രിക്കാൻ പാർലമെന്ററി സ്ഥിരം സമിതി നിർണായക ശുപാർശകൾ സമർപ്പിച്ചു. റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് തുല്യമാക്കുക, ചികിത്സകൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തുക, പുതിയ ഇൻഷുറൻസ് പദ്ധതി എന്നിവ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങളാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j7tbeswwfa0mses75qzdjt6r,imgname-HOSPITAL2-1726387546012.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.&lt;/p&gt;&lt;p&gt;നാഷണൽ സാമ്പിൾ സർവേ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ശരാശരി 6,631 രൂപ ചികിത്സാ ചെലവ് വരുമ്പോൾ, സ്വകാര്യ ആശുപത്രികളിൽ ഇത് ശരാശരി 50,508 രൂപയോളമാണ്. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകൾക്ക് പോലും സ്വകാര്യ മേഖലയിൽ അഞ്ചിരട്ടിയിലധികം തുക ചെലവാക്കേണ്ടി വരുന്നു. ഇത് രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക കടക്കെണിയിലേക്കാണ് തള്ളിയിടുന്നത്.&lt;/p&gt;&lt;p&gt;അത്യാവശ്യ ചികിത്സകൾ, ശസ്ത്രക്രിയകൾ, ലാബ് പരിശോധനകൾ എന്നിവയ്ക്ക് രാജ്യവ്യാപകമായി ഏകീകൃത നിരക്കും പരമാവധി പരിധിയും നിശ്ചയിക്കാൻ സമിതി നിർദ്ദേശിച്ചു. ഇതിനായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് രാജ്യത്തുടനീളം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണം. ഇതിന് പുറമെ ആശുപത്രികളിൽ ചികിത്സാ ചെലവ് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രോഗിയെ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ പ്രഖ്യാപിക്കുന്നത് നിർബന്ധമാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.&lt;/p&gt;&lt;p&gt;സർക്കാർ സൗജന്യ ഇൻഷുറൻസ് പദ്ധതികൾക്ക് അർഹതയില്ലാത്തതും എന്നാൽ ഉയർന്ന നിരക്കിലുള്ള സ്വകാര്യ ഇൻഷുറൻസ് എടുക്കാൻ ശേഷിയില്ലാത്തതുമായ വിഭാഗത്തിനായി പുതിയ ഇൻഷുറൻസ് പദ്ധതി വേണം. ഒരു കുടുംബത്തിന് പ്രതിവർഷം 4,000 മുതൽ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന 'ആരോഗ്യ സഞ്ജീവനി' മാതൃകയിലുള്ള ജനപ്രിയ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/parliament-panel-pushes-for-capped-hospital-bills-and-cheaper-care-articleshow-qr66odd"/>
        </item>
    </channel>
</rss>
