<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 23 Aug 2026 02:05:26 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/crime-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ പെട്ടുപോയതാണ്, അതൊന്നുമല്ല റിയാലിറ്റി'; വടകര എംഡിഎംഎ കേസിൽ പ്രതിയായ അധ്യാപിക കാവ്യയുടെ പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/vadakara-mdma-case-teacher-kavya-response-articleshow-0odvfsz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vadakara-mdma-case-teacher-kavya-response-articleshow-0odvfsz</guid>
            <pubDate>Thu, 20 Aug 2026 17:42:18 +0530</pubDate>
            <description><![CDATA[&lt;p&gt;വടകര എംഡിഎംഎ കേസിൽ നിരപരാധിയാണെന്ന് പ്രതിയായ അധ്യാപിക കാവ്യ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fhdnepznfmxm5jekydfm21,imgname-vadakara-mdma-case-kavya-teacher-1787227985366.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ നിരപരാധിയാണെന്ന് പ്രതിയായ അധ്യാപിക കാവ്യ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതേ എനിക്ക് പറയാനുള്ളൂ. ഞാൻ പെട്ടുപോയതാണ്' എന്നായിരുന്നു കാവ്യയുടെ പ്രതികരണം. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നത് അങ്ങനെയല്ലല്ലോ നിങ്ങൾ പറഞ്ഞ ആൾക്കാണ് പണം നൽകിയത് എന്നാണല്ലോ എന്ന ചോദ്യത്തിന് 'അവൾ പറയുന്നതൊന്നും വിശ്വസിക്കേണ്ട, അതൊന്നുമല്ല റിയാലിറ്റി' എന്നായിരുന്നു കാവ്യയുടെ മറുപടി. തുടർന്നും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പ്രതിയെ പൊലീസുകാർ കൊണ്ടുപോയി.&lt;/p&gt;&lt;p&gt;വടകര എംഡിഎംഎ കേസിൽ പ്രതികളായ കാവ്യയെയും നീഷ്മയെയുമാണ് വ്യാഴാഴ്ച പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നും ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കസ്റ്റഡി അപേക്ഷ പരി​ഗണിക്കുന്നതിന് മുൻപാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്.&lt;/p&gt;&lt;p&gt;ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരും ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസുമാണ് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായവർ. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വിൽപ്പനസംഘത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ, ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vadakara-mdma-case-teacher-kavya-response-articleshow-0odvfsz"/>
        </item>
        <item>
            <title><![CDATA['ബാബു' വിളിയും നോട്ടിലെ രക്തക്കറയും തുമ്പായി; പ്രിൻസിപ്പാളിലെ കൊന്നത് പത്താം ക്ലാസ് വിദ്യാർത്ഥികൾ, കുത്തിയത് 27 തവണ]]></title>
            <link>https://www.asianetnews.com/india-news/police-arrested-students-in-school-principal-murder-in-telangana-articleshow-2g9gg64</link>
            <guid isPermaLink="true">https://www.asianetnews.com/india-news/police-arrested-students-in-school-principal-murder-in-telangana-articleshow-2g9gg64</guid>
            <pubDate>Thu, 20 Aug 2026 09:37:31 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാനയിലെ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ രൂപ റെഡ്ഡിയുടെ കൊലപാതകത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0enj0vj10wbz8f9shkntdkd,imgname-telangana-school-principal-murder-1787198767985.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പാളിനെ കൊലപ്പെടുത്തിയത് വിദ്യാർത്ഥികളാണെന്ന പൊലീസിൻ്റെ കണ്ടെത്തലിൽ നടുക്കം. നൽഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടമല്ലെപ്പള്ളി നാഗാർജുന ഗ്രാമ്മർ കൺസെപ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ കല്ലു രൂപ റെഡ്ഡി (50) യുടെ കൊലപാതകത്തിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ വീട്ടിൽ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 11ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 27 ഓളം തവണ കുത്തേറ്റ നിലയിലായിരുന്നു അധ്യാപികയുടെ മൃതദേഹം. വീട്ടിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭ&zwj;ർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു.&lt;/p&gt;&lt;p&gt;ആൻ്റിയുമായി രൂപ അവസാനമായി സംസാരിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കുട്ടിക്കൊലയാളികളിലേക്ക് എത്തിച്ചത്. രൂപ ആൻ്റിയോട് സംസാരിക്കുന്നതിനിടെ ഫോൺ സ്വിച്ച് ഓഫാകും മുമ്പ് 'ബാബു' എന്ന് പരാമർശിച്ചിരുന്നു. പൊതുവേ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന ഈ വാക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സ്കൂളിലെ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിച്ചു. അധ്യാപികയുടെ ദിനചര്യയും വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും ഉൾപ്പെടെ ഉള്ള പരിചയക്കാരും അന്വേഷണ പരിധിയിൽ എത്തി. ഇതിനിടെ, പത്താം ക്ലാസിലെ രണ്ടു വിദ്യാർത്ഥികൾ പാർട്ടിയും മറ്റും നടത്തി ആർഭാടജീവിതം നയിക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽപെട്ടു. സംശയം തോന്നിയ പൊലീസ് ബുധനാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ഇവരിൽനിന്ന് 1.51 ലക്ഷം രൂപയും ഐഫോണും പിടിച്ചെടുത്തു. പണം രക്ഷിതാക്കൾ നൽകിയതാണെന്ന് വിദ്യാർത്ഥികളിൽ ഒരാൾ മൊഴി നൽകിയെങ്കിലും ഫൊറൻസിക് പരിശോധനയിൽ നോട്ടുകളിൽ കണ്ടെത്തിയ രക്തക്കറ ആണ് തുമ്പായത്.&lt;/p&gt;&lt;p&gt;വിദ്യാർത്ഥികളിൽ ഒരാളിൽനിന്ന് പ്രിൻസിപ്പാളും സ്കൂൾ ജീവനക്കാരും മൊബൈൽ ഫോണും പണവും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്ന് മാറ്റാൻ പ്രിൻസിപ്പാൾ തീരുമാനിച്ചു. വിവരം കുട്ടിയുടെ രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഇതാണ് പ്രിൻസിപ്പാളിനെ ലക്ഷ്യമിടാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഓഗസ്റ്റ് 11ന് സ്കൂൾ ഫീസ് ശേഖരിച്ചിരുന്നതിനാൽ പ്രിൻസിപ്പാളിൻ്റെ വീട്ടിൽ പണമുള്ള കാര്യം ഇരുവരും മനസ്സിലാക്കിയിരുന്നതായാണ് കണ്ടെത്തൽ.&lt;/p&gt;&lt;p&gt;അഞ്ചുദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കത്തിയും ഗ്ലൗസും വാങ്ങിയ ഇവ&zwj;ർ പ്രിൻസിപ്പാളിൻ്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശവും നിരീക്ഷിച്ചു. സിസിടിവി കാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് ഇവ&zwj;ർ എത്തിയത്. വിദ്യാർത്ഥികളിൽ ഒരാൾ വീടിൻ്റെ ചുറ്റുമതിൽ കടന്ന് അകത്തേക്ക് എത്തുകയും മറ്റൊരാൾ പുറത്ത് കാത്തിരിക്കുകയും ചെയ്തു. വീട്ടിൽ കയറി പണം തെരയുന്നതിനിടെ വിദ്യാ&zwj;ർത്ഥിയെ പ്രിൻസിപ്പാൾ കണ്ടു. തന്നെ തിരിച്ചറിയുമെന്ന ഭയത്തോടെ ആണ് വിദ്യാ&zwj;ർത്ഥി പ്രിൻസിപ്പാളിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഇരുവരും വസ്ത്രങ്ങൾ മാറി തെളിവ് നശിപ്പിക്കാനും ശ്രമം നടത്തി.&lt;/p&gt;&lt;p&gt;അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഡ്രൈവിങ് ഭ്രമമുള്ള ഒരാൾ പെട്ടെന്ന് പണമുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ബോ&zwj;ർഡിന് മുമ്പാകെ ഹാജരാക്കി. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/police-arrested-students-in-school-principal-murder-in-telangana-articleshow-2g9gg64"/>
        </item>
        <item>
            <title><![CDATA[ശരീരത്തിലെ 'നെ​ഗറ്റീവ് എനർജി' മാറ്റണമെങ്കിൽ ന​ഗ്നചിത്രങ്ങൾ വേണം! മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന പരിചയം, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ]]></title>
            <link>https://www.asianetnews.com/india-news/fake-motivational-speaker-divya-jitendra-parmar-arrested-for-taking-nude-photos-articleshow-3bswn1b</link>
            <guid isPermaLink="true">https://www.asianetnews.com/india-news/fake-motivational-speaker-divya-jitendra-parmar-arrested-for-taking-nude-photos-articleshow-3bswn1b</guid>
            <pubDate>Thu, 20 Aug 2026 18:39:56 +0530</pubDate>
            <description><![CDATA[&lt;p&gt;മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ളൂവൻസറാണെന്നും പരിചയപ്പെടുത്തിയാണ് സാമൂഹികമാധ്യമത്തിലൂടെ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ ന​ഗ്നചിത്രങ്ങളും ആവശ്യപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fmr1drnsjjc5atj7xy1f57,imgname-motivational-speaker-divya-jitendra-parmar-1787231471032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പൂണെയിലെ ദിവ്യ ജിതേന്ദ്ര പർമാറിനെ(23)യാണ് 22-കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.&lt;/p&gt;&lt;p&gt;മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ളൂവൻസറാണെന്നും പരിചയപ്പെടുത്തിയാണ് സാമൂഹികമാധ്യമത്തിലൂടെ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ ന​ഗ്നചിത്രങ്ങളും ആവശ്യപ്പെട്ടത്. യുവതിയുടെ ശരീരത്തിൽ 'നെ​ഗറ്റീവ് എനർജി' ഉണ്ടെന്നും ഇത് മാറ്റാനായി ന​ഗ്നചിത്രങ്ങൾ വേണമെന്നുമായിരുന്നു ആവശ്യം. ഇതിനൊപ്പം വിവസ്ത്രയായി ചില വ്യായാമങ്ങൾ ചെയ്യണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം, കൂടുതൽ സ്ത്രീകളിൽനിന്ന് ഇയാൾ ഇത്തരത്തിൽ ചിത്രങ്ങൾ കൈക്കലാക്കിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/fake-motivational-speaker-divya-jitendra-parmar-arrested-for-taking-nude-photos-articleshow-3bswn1b"/>
        </item>
        <item>
            <title><![CDATA[ഓട്ടം വിളിച്ച ശേഷം ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു, കുപ്പികൊണ്ട് തലക്കടിച്ചു, പണം കവർന്നെന്നും പരാതി, സംഭവം തിരുവനന്തപുരത്ത്]]></title>
            <link>https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0</guid>
            <pubDate>Sat, 22 Aug 2026 23:38:36 +0530</pubDate>
            <description><![CDATA[&lt;p&gt;അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്&zwj;റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0naepjt295k8h8s91vwnnqa,imgname-mixcollage-22-aug-2026-11-36-pm-8579-1787422005850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നാലംഗ സംഘത്തിന്&zwj;റെ ക്രൂരമർദനം. ഓട്ടം വിളിച്ച ശേഷം മദ്യപസംഘം കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്നെന്നാണ് പരാതി. മർദനമേറ്റ കഠിനംകുളം സ്വദേശി മനാഫ് വെന്&zwj;റിലേറ്ററിൽ തുടരുകയാണ്. ട്യൂഷന് പോവുകയായിരുന്ന മകളാണ് മനാഫിനെ അബോധാവസ്ഥയിൽ വഴിയരികിൽ കിടക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഓട്ടം വിളിച്ചത് പ്രദേശവാസികളായ നാല് പേരാണ്. മനാഫിനെ മർദിച്ച് പണം തട്ടിയെടുത്ത് നാല് പേരും കടന്നുകളഞ്ഞെന്നാണ് പരാതി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്&zwj;റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0"/>
        </item>
        <item>
            <title><![CDATA[തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ ഭ‍ർത്താവ് ബസിൽ യാത്രചെയ്യുന്നതിനിടെ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</guid>
            <pubDate>Sat, 22 Aug 2026 13:54:50 +0530</pubDate>
            <description><![CDATA[&lt;p&gt;ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m962xkz8x0x5w9s8j6hc7f,imgname-tirur-murder-1787387120563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരൂർ(മലപ്പുറം): ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിട്ടായിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn"/>
        </item>
        <item>
            <title><![CDATA[ട്രാക്കിന് സമീപം വീൽചെയർ, സംശയം തോന്നി പരിശോധന, കണ്ടെത്തിയത് കൊലപാതകം,അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ]]></title>
            <link>https://www.asianetnews.com/crime-news/frustrated-by-inability-to-care-for-his-71-year-old-mother-man-kills-disabled-mother-by-pushing-her-in-front-of-train-articleshow-ce4wbau</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/frustrated-by-inability-to-care-for-his-71-year-old-mother-man-kills-disabled-mother-by-pushing-her-in-front-of-train-articleshow-ce4wbau</guid>
            <pubDate>Thu, 20 Aug 2026 09:30:30 +0530</pubDate>
            <description><![CDATA[&lt;p&gt;അമ്മയെയും ശാരീരിക പരിമിതി നേരിടുന്ന സഹോദരനെയും പരിചരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ കടുംകൈക്ക് മുതിർന്നെന്നാണ് 44കാരന്റെ മൊഴി. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke69vykx0pmh8n597zjqterh,imgname-people-cross-a-railway-track-amid-fog-and-low-visibility-on-a-cold-winter-morning-1767590722173.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ:അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ. തമിഴ്നാട് തിരുവള്ളൂർ മനവൂർ സ്റ്റേഷന് സമീപമാണ് സംഭവം. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ കരാർ ജീവനക്കാരൻ ആയ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊന്നത്. വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീൽചെയർ കണ്ട് സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോൾ ആണ് കൊലപാതകം എന്ന് വ്യക്തമായത്. അമ്മയെയും ശാരീരിക പരിമിതി നേരിടുന്ന സഹോദരനെയും പരിചരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ കടുംകൈക്ക് മുതിർന്നെന്നാണ് 44കാരന്റെ മൊഴി. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.&lt;/p&gt;&lt;p&gt;യേലഗിരി എക്സ്പ്രസിന് മുന്നിലേക്കാണ് 71കാരിയെ മകൻ തള്ളിയിട്ടത്. ശരീരത്തിൽ ആകെ തടിപ്പ് വ്യാപിക്കുന്ന ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമായിരുന്നു 71കാരിക്ക്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു ഇവരുടെ ഭർത്താവ്. ഇയാൾ 2007ലാണ് മരണപ്പെട്ടത്. 71കാരിക്ക് മാസം തോറും 15000 രൂപ പെൻഷൻ ലഭിച്ചിരുന്നു. മൂന്ന് ആൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഭാര്യയിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക പരിമിത് നേരിടുന്ന സഹോദരനേയും അമ്മയേയും പരിചരിച്ചിരുന്നത്. 12000 രൂപ മാസ ശമ്പളത്തിനായിരുന്നു യുവാവ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നത്. കടുത്ത മദ്യപാനിയായിരുന്ന പാർത്ഥസാരഥി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/frustrated-by-inability-to-care-for-his-71-year-old-mother-man-kills-disabled-mother-by-pushing-her-in-front-of-train-articleshow-ce4wbau"/>
        </item>
        <item>
            <title><![CDATA[നാല് മാസം, 10 കേസുകൾ വധശിക്ഷയ്ക്ക് വിധിച്ചത് 22 പേരെ, അഭിഭാഷകർക്ക് ആശങ്ക, കേസുകൾ കോടതിമാറ്റാൻ തിരക്ക്]]></title>
            <link>https://www.asianetnews.com/india-news/100-pending-murder-cases-shifted-from-muzaffarnagar-court-after-judge-22-death-sentences-in-4-months-articleshow-ew6eulr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/100-pending-murder-cases-shifted-from-muzaffarnagar-court-after-judge-22-death-sentences-in-4-months-articleshow-ew6eulr</guid>
            <pubDate>Thu, 20 Aug 2026 12:37:59 +0530</pubDate>
            <description><![CDATA[&lt;p&gt;വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതരമായ കേസുകളാണ് ദിവാകറിന്റെ കോടതിയിൽ നിന്ന് മാറ്റിയിരിക്കുന്നത്. 100ഓളം കേസുകളാണ് നിലവിൽ മാറ്റിയിട്ടുള്ളത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0a2n2kc5fz6npaztzewnzr6,imgname-judge-ravi-kumar-diwakar--1--1787044727404.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുസഫർനഗർ: നാല് മാസത്തിനിടെ വധശിക്ഷയ്ക്ക് വിധിച്ചത് 22 പ്രതികൾക്ക്. പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയുടെ കോടതിയിൽ നിന്ന് മാറ്റിയത് 100ഓളം കൊലപാതക കേസുകൾ. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്നാണ് വലിയ രീതിയിൽ കേസുകൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. തുടർച്ചയായി നൽകിയ കടുത്ത ശിക്ഷകൾ അഭിഭാഷകർക്കും കക്ഷികൾക്കും ഇടയിൽ ആശങ്കയ്ക്ക് കാരണമായതിന് പിന്നാലെയാണ് നീക്കം. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതരമായ കേസുകളാണ് ദിവാകറിന്റെ കോടതിയിൽ നിന്ന് മാറ്റിയിരിക്കുന്നത്. ഒരു അഭിഭാഷകൻ, ഹോം ഗാർഡ്, കർഷകൻ എന്നിവരുടെ കൊലപാതകങ്ങളും ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട കേസുകളും ഉൾപ്പെടെയുള്ള പ്രമുഖ വിചാരണകളും മാറ്റപ്പെട്ടവയിൽ ഉൾപ്പെടും. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ തുടർച്ചയായിട്ടാണ് രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചു കൊണ്ടിരുന്നത്.&lt;/p&gt;&lt;p&gt;ഏപ്രിൽ 6ന് അഭിഭാഷകനായ സമീർ സൈഫിയുടെ കൊലപാതകക്കേസിൽ മൂന്ന് പേർക്കും, ഏപ്രിൽ 28ന് മറ്റൊരു കേസിലെ നാല് പേർക്കും കോടതി വധശിക്ഷ വിധിച്ചു. അതിനുശേഷം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നിരവധി കേസുകളിൽ വധശിക്ഷ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. എന്നാൽ, വിചാരണക്കോടതികൾ നൽകുന്ന ഇത്തരം വധശിക്ഷകൾ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ. ഇന്ത്യയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രം നൽകേണ്ട മരണശിക്ഷ ഇത്രയും വേഗത്തിലും തുടർച്ചയായും നൽകുന്നത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. മുമ്പ് വാരണാസിയിൽ സിവിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കവെ, ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫി സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയാണ് ജഡ്ജ് രവികുമാർ ദിവാകർ രാജ്യശ്രദ്ധ നേടുന്നത്.&lt;/p&gt;&lt;p&gt;അതിനുശേഷം തനിക്ക് വധഭീഷണികളും ഭീഷണി സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബറേലിയിലെ കോടതിയിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വിവാദത്തിലാവുകയും അലഹബാദ് ഹൈക്കോടതി അവ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ തന്നോട് ചോദിക്കാതെ മാറ്റിയെന്നാരോപിച്ച് അദ്ദേഹം സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചതും വലിയ വാർത്തയായിരുന്നു. 2025 നവംബർ മുതൽ മുസഫർനഗർ കോടതിയിലാണ് രവികുമാർ ദിവാകറുള്ളത്. 1980 ജൂലൈയിൽ ജനിച്ച രവികുമാർ ദിവാകർ 2009ലാണ് ആദ്യമായി ജഡ്ജ് പദവിയിലേക്ക് എത്തിയത്. സുൽത്താൻപൂർ, ബധൌൻ, വാരണാസി, ബറേലി അടക്കമുള്ള കോടതിയിൽ ജഡ്ജായി രവികുമാർ ദിവാകർ സേവനം ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/100-pending-murder-cases-shifted-from-muzaffarnagar-court-after-judge-22-death-sentences-in-4-months-articleshow-ew6eulr"/>
        </item>
        <item>
            <title><![CDATA[മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</guid>
            <pubDate>Sun, 23 Aug 2026 02:05:22 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം തിരൂരിൽ പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹുസൈൻ അറസ്റ്റിൽ. തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0njwazanbk2km28mhh8zngd,imgname-malappuram-fousiya-murder-1787430841322.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.&lt;/p&gt;&lt;p&gt;ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. താൻ പറയുന്നത് കേൾക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികൾ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോൾ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4"/>
        </item>
        <item>
            <title><![CDATA[ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊന്നു; പിന്നാലെ വീട്ടിലെത്തി സഹോദരിയെയെയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി]]></title>
            <link>https://www.asianetnews.com/crime-news/lucknow-icici-bank-employee-killed-by-husband-and-he-kills-himself-after-killing-sister-articleshow-fms1ve5</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/lucknow-icici-bank-employee-killed-by-husband-and-he-kills-himself-after-killing-sister-articleshow-fms1ve5</guid>
            <pubDate>Thu, 20 Aug 2026 15:51:54 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് വാജ്പേയി ഭാര്യ ജോലിചെയ്യുന്ന ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ച ഇയാൾ അല്പസമയം ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fb4dzta70n57e82hsda68h,imgname-lucknow-icici-manager-murder-1787221391354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി(38) ആണ് ഭാര്യ ദിവ്യ മിശ്രയെയും സഹോദരി ശിവ വാജ്പേയി(28)യെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്. കൊല്ലപ്പെട്ട ദിവ്യ മിശ്ര ഐസിഐസിഐ ബാങ്ക് ജീവനക്കാരിയാണ്.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് വാജ്പേയി ഭാര്യ ജോലിചെയ്യുന്ന ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ച ഇയാൾ അല്പസമയം ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെടിയേറ്റ ദിവ്യ മിശ്രയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് വാജ്പേയി വീട്ടിലുണ്ടായിരുന്ന മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനുശേഷമാണ് പ്രതി സ്വയം വെടിയുതിർത്ത് മരിച്ചത്. അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാനസ് വാജ്പേയി ഇതുസംബന്ധിച്ച് വാട്സാപ്പ് സ്റ്റാറ്റസും പങ്കുവെച്ചിരുന്നു. ' എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. ഇനി ഞാൻ ആത്മഹത്യ ചെയ്യും. എന്റെ സഹോദരിയെയും കൊല്ലും. അവളുടെ സഹോദരി പ്ര​ഗ്യയ്ക്കും ഭരതിനും എല്ലാം അറിയാം' എന്നായിരുന്നു മാനസ് വാജ്പേയിയുടെ വാട്സാപ്പ് സ്റ്റാറ്റസ്.&lt;/p&gt;&lt;p&gt;ബാങ്ക് ജീവനക്കാരായ മാനസ് വാജ്പേയിയും ദിവ്യ മിശ്രയും 12 വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒരുവർഷം മുൻപ് ദിവ്യ മിശ്ര വിവാഹമോചനക്കേസും ഫയൽ ചെയ്തിരുന്നു. അതേസമയം, ഭാര്യ തന്നെ വഞ്ചിച്ചെന്നായിരുന്നു മാനസ് വാജ്പേയിയുടെ ആരോപണം. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതിനിടെ, ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിൽ തിരിച്ചെത്തിയ മാനസ് വാജ്പേയി ഉച്ചത്തിൽ ഹനുമാൻ ചാലിസ വെച്ചിരുന്നതായി അയൽവാസി മാധ്യമങ്ങളോട് പറഞ്ഞു. ധൃതിയിൽ വിയർത്തുകുളിച്ചാണ് മാനസ് വാജ്പേയി വീട്ടിലേക്ക് കയറിപ്പോയത്. ഈ സമയം ദിവ്യയെ കൊലപ്പെടുത്തിയ സംഭവം ആരും അറിഞ്ഞിരുന്നില്ല. പിന്നീടാണ് മാനസിന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടത്. ഇതോടെ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് മാനസിനെയും സഹോദരിയെയും മരിച്ചനിലയിൽ കണ്ടതെന്നും അയൽവാസി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/lucknow-icici-bank-employee-killed-by-husband-and-he-kills-himself-after-killing-sister-articleshow-fms1ve5"/>
        </item>
        <item>
            <title><![CDATA[കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg</guid>
            <pubDate>Sat, 22 Aug 2026 23:47:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഗാര്&zwj;ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്&zwj; ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്&zwj; ഹാജരാക്കി റിമാന്&zwj;ഡ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nayf7cmd3qd9mz1cx0k60d,imgname-mixcollage-22-aug-2026-11-44-pm-3761-1787422522604.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അലയമണ്&zwj; സ്വദേശി രമണനെയാണ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തത്. രാമണനൊപ്പം താമസിച്ചുവന്ന 22 കാരിയായ സൂര്യയാണ് ജീവനൊടുക്കിയത്. ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.&lt;/p&gt;&lt;p&gt;യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആൺസുഹൃത്തായ രമണനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന്&zwj; വീട്ടില്&zwj; പ്രശ്നങ്ങള്&zwj; ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്&zwj;പ്പിക്കുകയും ചെയ്തിരുന്നു. ഇതില്&zwj; മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഗാര്&zwj;ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്&zwj; ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്&zwj; ഹാജരാക്കി റിമാന്&zwj;ഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg"/>
        </item>
        <item>
            <title><![CDATA[ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ, രക്ഷയ്ക്കായി പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ]]></title>
            <link>https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir</link>
            <guid isPermaLink="true">https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir</guid>
            <pubDate>Fri, 21 Aug 2026 21:09:01 +0530</pubDate>
            <description><![CDATA[&lt;p&gt;വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jfjjbhqgdgr4d7dfd6n92t,imgname-burglars-seek-police-help-1787326712177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വൽസാദ്: ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ. ഒടുവിൽ രക്ഷനേടാനായി കടയ്ക്കുള്ളിൽ നിന്ന് പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സാർ ഞങ്ങൾ മോഷ്ടിച്ചു, നാട്ടുകാർ ഷട്ടർ അടച്ച് കടയ്ക്ക് മുന്നിൽ നിൽക്കുന്നു, രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് മോഷ്ടാക്കൾ പൊലീസ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ടത്. വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാക്കളെ പിടികൂടി. ദിനേശ് സോൻകർ, വിപിൻ പാഥക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജ്വല്ലറിക്ക് ചുറ്റും മാരകായുധങ്ങളുമായി തടിച്ച് കൂടിയ നാട്ടുകാരിൽ നിന്ന് ഏറെ പണിപ്പെട്ടാണ് മോഷ്ടാക്കളെ പൊലീസ് വാഹനത്തിൽ കയറ്റിയത്.&lt;/p&gt;&lt;p&gt;ജ്വല്ലറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ പോയ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കള്ളന്മാരുടെ പ്ലാൻ പൊളിച്ചത്. പ്രദേശവാസികൾ കടയുടെ ഷട്ടർ പുറത്തുനിന്ന് താഴേക്ക് വലിച്ചിട്ട് ഇവരെ ഉള്ളിൽ കുടുക്കുകയായിരുന്നു. വിവരമറിഞ്ഞ് വടികളുമായി നിരവധി ആളുകൾ ജ്വല്ലറിക്ക് മുന്നിൽ തടിച്ചുകൂടുകയും ഷട്ടർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ പൂട്ടിയിരിക്കുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. ഇവർ മോഷ്ചിക്കാൻ ശ്രമിച്ച ചില ആഭരണങ്ങളും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir"/>
        </item>
        <item>
            <title><![CDATA[അമ്മയോട് അടുപ്പം കൂടുതൽ, മക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്; പൊലീസിനെ വിവരം അറിയിച്ചത് പ്രതി തന്നെ]]></title>
            <link>https://www.asianetnews.com/india-news/father-killed-children-by-pushing-to-canal-in-karnataka-articleshow-la0l63k</link>
            <guid isPermaLink="true">https://www.asianetnews.com/india-news/father-killed-children-by-pushing-to-canal-in-karnataka-articleshow-la0l63k</guid>
            <pubDate>Thu, 20 Aug 2026 11:28:56 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകത്തിലെ യാദ്ഗിരിയിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ. ഒൻപതും രണ്ടര വയസ്സും പ്രായമുള്ള മക്കളെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0evym4msxbcj00f2qkb1r2y,imgname-father-killed-children-in-yadgir-1787205472404.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യാദ്ഗിരി: കർണാടകത്തിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ. ഒൻപത് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് കൊല്ലപ്പെട്ടത്. യാദ്ഗിരി ജില്ലയിലെ ജലസേചന കനാലിൽ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾക്ക് അമ്മയോടുള്ള അടുപ്പമാണ് പിതാവിൻ്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് മൊഴി. സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ മൃതദേഹം കനാലിൽനിന്ന് കണ്ടെത്തിയത്. കുട്ടികളെ കനാലിൽ തള്ളിയിട്ട ശേഷം പിതാവ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉച്ചകഴിഞ്ഞ് 2:15നും 2:30നും ഇടയിൽ പിതാവ് ഇരുചക്ര വാഹനത്തിൽ മൂന്നു മക്കളുമായി വീട് വിടുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് മകനെയും മകളെയും കനാലിലേക്ക് തള്ളിയിട്ടു. ആറു വയസ്സുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാൾ 112ൽ വിളിച്ച് പൊലീസിനോട് വിവരം അറിയിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;രാത്രിയായതിനാൽ പൊലീസിന് തെരച്ചിൽ ദുഷ്കരമായിരുന്നു. പിന്നീട് രാവിലെ ആറരയോടെ കനാലിലെ ഒഴുക്ക് നിയന്ത്രിച്ചു തെരച്ചിൽ പുനരാരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആൺകുട്ടിയുടെയും വൈകുന്നേരം അഞ്ചരയ്ക്കും ആറുമണിക്കും ഇടയിൽ പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് യാദ്ഗിരി എസ്പി പൃുത്വിക് ശങ്കർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരിച്ച രണ്ട് മക്കൾക്കും ഭാര്യയോടായിരുന്നു അടുപ്പമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മരിച്ച പെൺകുട്ടി നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/father-killed-children-by-pushing-to-canal-in-karnataka-articleshow-la0l63k"/>
        </item>
        <item>
            <title><![CDATA[ഒന്നരക്കോടി രൂപ ജീവനാംശം ചോദിച്ചത് പ്രകോപിപ്പിച്ചു? ബാങ്ക് മാനേജരെ ഭർത്താവ് വെടിവെച്ച് കൊന്നതിൽ അന്വേഷണം; ദുരൂഹമായി വാട്സാപ്പ് സ്റ്റാറ്റസും]]></title>
            <link>https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv</guid>
            <pubDate>Sat, 22 Aug 2026 10:36:46 +0530</pubDate>
            <description><![CDATA[&lt;p&gt;ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kxtzpp6nnksprtrcz7cbxr,imgname-lucknow-murder-divya-mishra-1787375222486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്നൗവിലെ ഐസിഐസിഐ ബാങ്കിലെ മാനേജർ ദിവ്യ മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് കൂടുതൽ വിവരങ്ങളും കണ്ടെത്തലുകളും പുറത്തുവിട്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;എസ്ബിഐ ജീവനക്കാരനായ മാനസ് ബാജ്പേയി ആണ് ഭാര്യയായ ദിവ്യ മിശ്രയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരി ഷീബയെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 20 വ്യാഴാഴ്ചയായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;മാനസ് ബാജ്പേയിയും ദിവ്യ മിശ്രയും തമ്മിലുള്ള വിവാഹമോചനക്കേസും ദിവ്യ മിശ്ര ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.&lt;/p&gt;&lt;p&gt;2017-ലാണ് ദിവ്യ മിശ്രയും മാനസ് ബാജ്പേയിയും വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ഇരുവരും രണ്ടിടങ്ങളിലായാണ് താമസം. കഴിഞ്ഞ ജനുവരിയിൽ ദിവ്യ മിശ്ര വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുംചെയ്തു. ദമ്പതിമാർക്ക് മക്കളില്ല.&lt;/p&gt;&lt;p&gt;വിവാഹശേഷമുള്ള ആദ്യനാളുകളിൽ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് ഇരുവരും തമ്മിൽ വഴക്ക് പതിവായി. ദിവ്യ സ്വന്തം വീട്ടിലേക്കും പോയി. 2018-ൽ മാനസിന്റെ അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചതോടെ ദിവ്യ തിരികെയെത്തി. എന്നാൽ, സഹോദരി ഷീബയ്ക്കൊപ്പം വീട്ടിൽ താമസിക്കുന്നതിനെച്ചൊല്ലി ദിവ്യ ഭർത്താവുമായി വഴക്കിട്ടു. 2019-ൽ മാനസിന്റെ അമ്മ മരിച്ചു. ഇതോടെ ദിവ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും മാനസികവെല്ലുവിളി നേരിടുന്ന ഭർതൃസഹോദരിയെച്ചൊല്ലി വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.&lt;/p&gt;&lt;h2&gt;വാട്സാപ്പ് സ്റ്റാറ്റസിലും അന്വേഷണം...&lt;/h2&gt;&lt;p&gt;ലഖ്നൗ ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ഓഫീസിന് മുന്നിൽവെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് ബാജ്പേയി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓഫീസിൽനിന്ന് ഭാര്യയെ വിളിച്ചിറക്കിയശേഷം കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശേഷം വീട്ടിലെത്തിയ പ്രതി ഉച്ചത്തിൽ ടിവി ഓൺചെയ്തു. തുടർന്നാണ് സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ സ്വയം വെടിയുതിർത്ത് മരിച്ചു.&lt;/p&gt;&lt;p&gt;ജീവനൊടുക്കുന്നതിന് മുൻപ് മാനസ് ബാജ്പേയി ഒരു വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. എന്നെ വഞ്ചിച്ച ഭാര്യയെ കൊലപ്പെടുത്തിയെന്നും ഭാര്യയുടെ സഹോദരി പ്ര​ഗ്യയ്ക്കും ഇവരുടെ ഭർത്താവ് ഭരത്തിനും എല്ലാം അറിയാമെന്നുമായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്. ഇതനുസരിച്ച് പൊലീസ് ദിവ്യയുടെ സഹോദരിയിൽനിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യൂട്യൂബറായ പ്ര​ഗ്യ മിശ്രയ്ക്കും ഭർത്താവ് ഭരതിനും ദിവ്യയുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇവരുടെ ബന്ധുക്കളുടെ പ്രതികരണം. കേസിൽ മാനസ് ബാജ്പേയിയുടെ മൊബൈൽഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv"/>
        </item>
        <item>
            <title><![CDATA[അമിതവേഗതയിൽ അശ്രദ്ധയിൽ പാഞ്ഞെത്തി ആസ്റ്റൺ മാർട്ടിൻ, യുവതിക്ക് ദാരുണാന്ത്യം, എംപിയുടെ മകനെതിരെ കേസ്]]></title>
            <link>https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns</link>
            <guid isPermaLink="true">https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns</guid>
            <pubDate>Fri, 21 Aug 2026 20:19:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jcqfm2sndndrz2te15j4z4,imgname-mp-son-road-accident-1787323727490.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ്&zwnj; കേസെടുത്തത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടി എം.പിയും വ്യവസായിയുമാണ് ലിംഗമനേനി രമേശ്. ഓഗസ്റ്റ് 16നാണ് ഹൈദരാബാദിലെ മാധാപൂർ പ്രദേശത്തുള്ള ഇനോർബിറ്റ് മാളിന് സമീപം അപകടമുണ്ടായത്. ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.&lt;/p&gt;&lt;p&gt;ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഭാരതിയും സഹപ്രവർത്തകയായ പൂജ അശോക് അലോണും ചേർന്ന് ഉച്ചഭക്ഷണത്തിനായി പുറത്ത് പോയിരുന്നു. ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മാളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഭാരതിയെ സഞ്ജുഷ് ഓടിച്ചിരുന്ന ആസ്റ്റൺ മാർട്ടിൻ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാരതിക്ക് കടുത്ത രക്തസ്രാവമുണ്ടായി. അപകടം നടന്ന ഉടൻ തന്നെ അതേ കാറിൽ ഭാരതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാരതിയുടെ സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റോർ മാനേജർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് മരണത്തിന് കാരണമായതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ സഞ്ജുഷിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാലും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns"/>
        </item>
        <item>
            <title><![CDATA[75 കാരിയെ കൊലപ്പെടുത്തിയത് മകനും വനിതാ സുഹൃത്തും, 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച് കോയിപ്രം പൊലീസ്]]></title>
            <link>https://www.asianetnews.com/crime-news/75-year-old-woman-murdered-by-son-and-female-friend-articleshow-t9chvsl</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/75-year-old-woman-murdered-by-son-and-female-friend-articleshow-t9chvsl</guid>
            <pubDate>Thu, 20 Aug 2026 23:13:59 +0530</pubDate>
            <description><![CDATA[പത്തനംതിട്ടയിൽ 75കാരിയായ പൊന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിൽ മകൻ ടിജോ തോമസും സുഹൃത്തും അറസ്റ്റിൽ. വീട്ടിലെ വഴക്കിനിടെ തടസ്സം പിടിക്കാൻ ചെന്ന അമ്മയെ മകൻ കൊലപ്പെടുത്തുകയായിരുന്നു. സാധാരണ മരണമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പോസ്റ്റ്മോർട്ടം റിപ്പോർട്ടോടെ പരാജയപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0g4be4y5j43w6nbg2gn4cgw,imgname-tijo-thomas-1787247835294.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട:&lt;/strong&gt; 75 കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 24 മണിക്കൂറിനുള്ളിൽ പത്തനംതിട്ട കോയിപ്രം പൊലീസാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. പൊന്നമ്മ തോമസ് എന്ന വയോധികയാണ് മരിച്ചത്. സ്വന്തം മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ദിവസം ടിജോയും 37കാരിയും വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ തടസ്സം പിടിക്കാൻ എത്തിയതാണ് പൊന്നമ്മ. തുടർന്ന് ടിജോ പൊന്നമ്മയുടെ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. സാധാരണ മരണമെന്ന് ചിത്രീകരിക്കാനുള്ള ശ്രമം പോസ്റ്റ്മോർട്ടത്തിലൂടെ പൊളിഞ്ഞു.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ ചാർജ് ഉള്ള കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി എന്നിവർക്ക് ആദ്യം തന്നെ അസ്വാഭാവികകൾ തോന്നി.&lt;/p&gt;&lt;p&gt;ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഉടൻതന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി പിആർ സന്തോഷിനായിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ്ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് പോലീസ് സർജൻ ഡോക്ടർ അശ്വതി ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി&lt;/p&gt;&lt;p&gt;മരണപ്പെട്ട പൊന്നമ്മ തോമസിനോട് ഒപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസ് (37) ലേക്ക് അന്വേഷണം എത്തി. ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) നെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.&lt;/p&gt;&lt;p&gt;ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിച്ചു.&lt;/p&gt;&lt;p&gt;ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്&zwj;സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ് സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. വളരെ മികച്ച രീതിയിൽ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/75-year-old-woman-murdered-by-son-and-female-friend-articleshow-t9chvsl"/>
        </item>
        <item>
            <title><![CDATA[മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ]]></title>
            <link>https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g</link>
            <guid isPermaLink="true">https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g</guid>
            <pubDate>Fri, 21 Aug 2026 10:34:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hb979cx3n75vf4q44q7qfs,imgname-tcr-moshanam-1787288657196.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്.&lt;/p&gt;&lt;p&gt;ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. പണം നഷ്ടമായതായി അറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. വീടിന് സമീപം ഭക്ഷണാവശിഷ്ടവും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g"/>
        </item>
        <item>
            <title><![CDATA[നഗരത്തിലെ കുളത്തിൽ ചാടി മധ്യവസ്കൻ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്]]></title>
            <link>https://www.asianetnews.com/local-news/men-attempt-to-kill-self-by-jumping-in-pond-in-city-center-in-trivandrum-articleshow-uagakf4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/men-attempt-to-kill-self-by-jumping-in-pond-in-city-center-in-trivandrum-articleshow-uagakf4</guid>
            <pubDate>Thu, 20 Aug 2026 09:13:54 +0530</pubDate>
            <description><![CDATA[&lt;p&gt;രാവിലെ കുളത്തിലേക്ക് ചാടിയ ഇയാൾ മധ്യത്തിലായി സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടുന്നതിന് ശ്രമിക്കുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാരായിരുന്നു വിവരം ഫയർഫോഴ്സിൽ അറിയിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0em9z6ts49ad2n6dh42vxyz,imgname-suicide-attempt--1--1787197455578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ശ്രീവരാഹം കുളത്തിന്&zwj;റെ നടുവിലുള്ള കൽമണ്ഡപത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ അമ്പത്തിമൂന്നുകാരനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ വിമൽരാജ് (53) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ഫയർഫോഴ്സ് പറയുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. രാവിലെ കുളത്തിലേക്ക് ചാടിയ ഇയാൾ മധ്യത്തിലായി സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടുന്നതിന് ശ്രമിക്കുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാരായിരുന്നു വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും പാഞ്ഞെത്തിയ എസ്.ടി.ഒ. ഷാജിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ലൈഫ് ജാക്കറ്റും ബോയിയുമായി കുളത്തിലേക്ക് ചാടുകയായിരുന്നു. ഉദ്യോഗസ്ഥർ നീന്തിച്ചെന്ന് കുളത്തിലേക്ക് നീന്തിച്ചെന്ന് ഇയാളെ സുരക്ഷിതമായി കരയിലെത്തിച്ചു. വിവരങ്ങൾ ഒന്നും വ്യക്തമായി പറയാതിരുന്ന ഇയാൾ&zwnj;ക്ക് മറ്റ് പരുക്കുകളൊന്നുമില്ലാതിരുന്നതിനാൽ പൊലീസ് കസ്റ്റഡിയിൽവിട്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/men-attempt-to-kill-self-by-jumping-in-pond-in-city-center-in-trivandrum-articleshow-uagakf4"/>
        </item>
        <item>
            <title><![CDATA[ബസിൽ നിന്ന് മാലപൊട്ടിക്കൽ, ഫാൻസി കടയിൽ നിന്ന് കോസ്മെറ്റിക്സ്, വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/two-more-held-in-chain-snatching-in-wayanad-articleshow-utngiev</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-more-held-in-chain-snatching-in-wayanad-articleshow-utngiev</guid>
            <pubDate>Thu, 20 Aug 2026 10:16:22 +0530</pubDate>
            <description><![CDATA[&lt;p&gt;വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം ഐക്കരപടിയിലെ റൂമില്&zwj; നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0eqrwaycxgz8wcns8hgve24,imgname-chain-snatching-1787201089886.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സുല്&zwj;ത്താന്&zwj; ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്&zwj;ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ കൂടി വയനാട് പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി.(48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യന്&zwj;(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്&zwnj;ക്വാഡും ബത്തേരി പോലീസും ചേര്&zwj;ന്ന് പിടികൂടിയത്. വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം ഐക്കരപടിയിലെ റൂമില്&zwj; നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്&zwj; പിടിയിലായവരുടെ കൂട്ടാളികളാണിവര്&zwj;. ഇതോടെ മാല കവര്&zwj;ച്ചാ കേസുകളില്&zwj; ജില്ലയില്&zwj; പിടിയിലായവരുടെ എണ്ണം ഏഴായി. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്&zwj;.ടി.സി ബസ്സില്&zwj; യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്&zwj;ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്&zwj; എത്തിയപ്പോള്&zwj; വയോധിക മോഷണം നടന്നത് അറിയുകയും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്&zwj; പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു.&lt;/p&gt;&lt;p&gt;തുടര്&zwj;ന്ന് മണിക്കൂറുകള്&zwj;ക്കുള്ളില്&zwj; മധുരൈ സ്വദേശികളായ അളകനല്ലൂര്&zwj; ഈശ്വരി (47), അളകനല്ലൂര്&zwj; കണ്ണകി എന്ന അര്&zwj;ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച് പിടികൂടി. മീനങ്ങാടിയിലെ ഫാന്&zwj;സി കടയില്&zwj; നിന്നും കോസ്മറ്റിക് ഉല്&zwj;പ്പന്നങ്ങള്&zwj; മോഷ്ടിച്ചതും ഇവര്&zwj; തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്&zwj;ണമായി വിവരം വെളിപ്പെടുത്താതെയും ഇവര്&zwj; അന്വേഷണവുമായി സഹകരിച്ചില്ലെങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്&zwj;ത്താവായ രവിയിലേക്കും, രമ്യയുടെ ഭര്&zwj;ത്താവായ മാരിമുത്തിലേക്കുമെത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്&zwj;ണ്ണാഭരണങ്ങള്&zwj; വില്&zwj;പ്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂര്&zwj;, വാടാനപ്പിള്ളി, അടൂര്&zwj; എന്നീ പോലീസ് സ്റ്റേഷനുകളിലും, രമ്യക്ക് തൃശൂര്&zwj; വെസ്റ്റ്, കൊയിലാണ്ടി എന്നീ പോലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. കൂടാതെ മറ്റു പേരുകളിലും ഇവര്&zwj; അറിയപ്പെടുന്നുണ്ട്.&lt;/p&gt;&lt;p&gt;മാനന്തവാടിയില്&zwj; വച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്&zwj; ശ്രമിച്ച കേസില്&zwj; പിടിയിലായ മൂന്ന് പേര്&zwj; റിമാന്&zwj;ഡിലായി. പുല്&zwj;പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്&zwj; ശ്രമിച്ച കേസില്&zwj; മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട്, ഗണപതി കോവില്&zwj; തെരുവില്&zwj; ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്&zwj;വി(34), സുധ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയോധിക ബസില്&zwj; പുല്&zwj;പ്പള്ളിയില്&zwj; നിന്ന് മാനന്തവാടി പോകുന്നതിനിടെ തട്ടിപ്പ്സംഘത്തിലെ ഒരാള്&zwj; ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാന്&zwj; ശ്രമിക്കുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്&zwj; പീച്ചങ്കോട് വെച്ച് മൂന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. ഇവരും മുന്&zwj;പ് വിവിധ മോഷണക്കേസുകളില്&zwj;പ്പെട്ടവരാണ്.&lt;/p&gt;&lt;p&gt;ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേല്&zwj;നോട്ടത്തില്&zwj; ജില്ലയില്&zwj; വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം വലയിലായത്. മാനന്തവാടി എ.എസ്.പി കാര്&zwj;ത്തിക് ബാലകുമാര്&zwj; ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്&zwj; കരീം, ടി.എ അഗസ്റ്റിന്&zwj;, തുടങ്ങിയവരുടെ കീഴില്&zwj; പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-more-held-in-chain-snatching-in-wayanad-articleshow-utngiev"/>
        </item>
        <item>
            <title><![CDATA[പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; 9 വർഷം മുൻപ് കൊലപാതകം നടത്തി മുങ്ങി പ്രതി ഒടുവിൽ പിടിയിൽ‌]]></title>
            <link>https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft</guid>
            <pubDate>Sat, 22 Aug 2026 21:37:41 +0530</pubDate>
            <description><![CDATA[&lt;p&gt;അബ്ദുള്ളയും മറ്റൊരാളും ചേര്&zwj;ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n3h73sf0t4vpqaed92et2x,imgname-mixcollage-22-aug-2026-09-35-pm-7478-1787414748280.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂര്&zwj;: കണ്ണൂര്&zwj; കെഎസ്ആര്&zwj;ടിസി ബസ് സ്റ്റാന്&zwj;റ് പരിസരത്ത് ഒമ്പത് വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയില്&zwj;. ഓപ്പറേഷൻ ഗ്രിപ്പിന്&zwj;റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയായ അബ്ദുള്ള പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ ഇയാള്&zwj; ഒളിവില്&zwj; പോവുകയായിരുന്നു.&lt;/p&gt;&lt;p&gt;2017 ജനുവരി 24. കണ്ണൂര്&zwj; കെഎസ്ആര്&zwj;ടിസിബസ് സ്റ്റാന്&zwj;റിലെ കംഫര്&zwj;ട് സ്റ്റേഷനില്&zwj; നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സുനി കൊല്ലപ്പെടുന്നു. പൊതിച്ച തേങ്ങ തുണിയില്&zwj; പൊതിഞ്ഞ് അക്രമിച്ചതിനെത്തുടര്&zwj;ന്നായിരുന്നു മരണം. അബ്ദുള്ളയും മറ്റൊരാളും ചേര്&zwj;ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബ്ദുള്ളയെ തേടി പോലീസ് അലഞ്ഞു. കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. മംഗളൂരുവിലും കാസർകോടും പല പേരുകളില്&zwj; ഇയാള്&zwj; താമസിച്ചിരുന്നതായി അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്&zwj; കൂടി സമാഹരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ മലപ്പുറം മുന്നിയൂരില്&zwj; വെച്ച് അന്വേഷണ സംഘം പിടികൂടിയത്. കമ്മീഷണര്&zwj; വിജയ ഭാരത റെഡ്ഡിയുടെ കീഴിലുളള പ്രത്യേക സ്ക്വാഡാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft"/>
        </item>
        <item>
            <title><![CDATA[വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ]]></title>
            <link>https://www.asianetnews.com/india-news/65-year-old-mother-in-law-hired-the-house-maid-and-her-family-to-kill-her-daughter-in-law-articleshow-wo6pvg8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/65-year-old-mother-in-law-hired-the-house-maid-and-her-family-to-kill-her-daughter-in-law-articleshow-wo6pvg8</guid>
            <pubDate>Thu, 20 Aug 2026 13:24:42 +0530</pubDate>
            <description><![CDATA[&lt;p&gt;മരുമകൾ മദ്യപാനിയാണെന്നും മരുമകൾക്ക് പരപുരുഷ ബന്ധമുണ്ടെന്നും ധനലക്ഷ്മി സംശയിച്ചിരുന്നു. സപ്ന തനിച്ച് വരാൻ കാരണം അവിഹിത ബന്ധമാണെന്ന പേരിൽ ഇവർ യുവതിയോട് കലഹിച്ചിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k64t77qp6dvh3t2hmym9s2hp,imgname-fotojet---2025-09-27t105649.022-1758950825718.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ. മുംബൈ ഗാട്ട്കോപ്പറിൽ 35കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. മൂന്ന് ലക്ഷം രൂപയാണ് അമ്മായിയമ്മ മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരന് നൽകിയത്. സംഭവത്തിൽ 65കാരിയായ ധനലക്ഷ്മി ഗഞ്ചിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. സപ്ന ഗഞ്ചി എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. സപ്നയുടെ മരണം ശുചിമുറിയിൽ വീണ് മരിച്ചതാണ് എന്ന് വരുത്താൻ ഇവർ ഭർത്താവിനും മകൾക്കും മറ്റൊരു മകനും ഇവർ പണം നൽകിയെന്നാണ് പൊലീസ് സംശയിക്കുന്നത്.&lt;/p&gt;&lt;p&gt;ഞായറാഴ്ച രാത്രിയാണ് സപ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ച് ലക്കുകെട്ട് ശുചിമുറിയിൽ തെന്നിവീണുള്ള മരണമെന്നായിരുന്നു യുവതിയുടെ ഭർതൃവീട്ടുകാർ വിശദമാക്കിയത്. ഭർത്താവിനൊപ്പം വിദേശത്ത് താമസിച്ചിരുന്ന സപ്ന ജൂൺ മാസത്തിലാണ് നാട്ടിലെത്തിയത്. മരുമകൾ മദ്യപാനിയാണെന്നും മരുമകൾക്ക് പരപുരുഷ ബന്ധമുണ്ടെന്നും ധനലക്ഷ്മി സംശയിച്ചിരുന്നു. സപ്ന തനിച്ച് വരാൻ കാരണം അവിഹിത ബന്ധമാണെന്ന പേരിൽ ഇവർ യുവതിയോട് കലഹിച്ചിരുന്നു. നേരത്തെ 2024ൽ സപ്ന ധനലക്ഷ്മിക്കെതിരെ ഗാർഹിക പീഡനത്തിന് കേസുനൽകിയിരുന്നു. ഇതിന്റെ പ്രതികാരം കൂടിയായിരുന്നു വീട്ടുജോലിക്കാരനെ ഉപയോഗിച്ചുള്ള കൊലപാതകം. വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഞായറാഴ്ച പുറത്ത് പോയി മരുമകൾ മദ്യപിച്ച് ലക്കുകെട്ട് വന്നുവെന്ന വീട്ടുകാരുടെ വാദം പൊള്ളയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.&lt;/p&gt;&lt;p&gt;കേസിൽ വീട്ടുജോലിക്കാരനായ മംഗള ജാദവ്, ധനലക്ഷ്മിയുടെ ഭർത്താവായ സുരേഷ്, മകളായ ശിവാനി, മകനായ സാജൻ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മകൾ മരിച്ച വിവരം സപ്നയുടെ മാതാപിതാക്കളെ ധനലക്ഷ്മി അറിയിക്കുന്നത്. ആശുപത്രിയിലെത്തി മകളുടെ മൃതദേഹം കണ്ടപ്പോൾ മുഖത്തും തലയിലുമായി കണ്ട പരിക്കുകളിലുള്ള സംശയമാണ് കേസുകൊടുക്കാൻ സപ്നയുടെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ സപ്നയുടെ വീട്ടിലെത്തിയ ധനലക്ഷ്മിയും സംഘവും യുവതിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു, പിന്നാലെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു. ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/65-year-old-mother-in-law-hired-the-house-maid-and-her-family-to-kill-her-daughter-in-law-articleshow-wo6pvg8"/>
        </item>
    </channel>
</rss>
